ADVERTISEMENT

റിയാദ് ∙ നിയമലംഘനം നടത്തിയ റിയാദിലെ ജനറൽ സർവീസ് (ഖിദ്കാത്ത്) ഓഫിസുകൾ അടച്ചുപൂട്ടി. നിയമലംഘനം നടത്തിയവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കും. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ വിധി പുറപ്പെടുവിച്ചതിന് ശേഷം പരമാവധി അഞ്ച് വർഷം വരെ തടവും അഞ്ച് ദശലക്ഷം റിയാൽ വരെ പിഴയും കള്ളപ്പണം പിടിച്ചെടുക്കലും കണ്ടുകെട്ടലുമായിരിക്കും ശിക്ഷ. നിയമപരമായ തൊഴിൽ കരാറുകളും ഇൻഷുറൻസും ഉൾപ്പെടുത്താതെ ഈ ഓഫിസുകളിൽ സൗദി വനിതാ ജീവനക്കാരെ നിയമിച്ചെന്നും കണ്ടെത്തി.

നികുതി ഇൻവോയ്‌സുകൾ നൽകുന്നതിൽ പരാജയപ്പെടുക, ഇലക്‌ട്രോണിക് പേയ്‌മെൻ്റ്  രീതികൾ ലഭ്യമാക്കാതിരിക്കുക, ഇൻഷുറൻസ് കമ്പനികളുടെ നിരീക്ഷണ സംവിധാനം ലംഘിക്കുക, ലൈസൻസിൽ റജിസ്റ്റർ ചെയ്തിട്ടില്ലാത്ത പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയ ലംഘനങ്ങളും പരിശോധനാ സംഘങ്ങൾ കണ്ടെത്തി.

English Summary:

Lawlessness: Several general service offices in Riyadh were closed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com