ADVERTISEMENT

റ്റാംപ∙ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഫ്ലോറിഡയിൽ നിന്നുള്ള മുൻ കോളജ്  ഫുട്ബോൾ താരം ടീഗൻ മാർട്ടിൻ (20) കാർ അപകടത്തിൽ മരിച്ചു. ടീഗൻ മാർട്ടിൻ സ​ഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാർ കുഴിയിൽ വീണ നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.  തിങ്കളാഴ്ച പുലർച്ചെ 5 മണിയോടെയാണ് സംഭവം നടന്നത്. 

'ടീഗൻ മാർട്ടിന്‍റെ പെട്ടെന്നുള്ള വേർപാടിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. ടീഗന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അവനെ അറിയുകയും സ്നേഹിക്കുകയും ചെയ്ത എല്ലാവരെയും ഞങ്ങളുടെ ചിന്തകളും പ്രാർഥനകളും അറിയിക്കുന്നു,' യുഎസ്എഫ് ഫുട്ബോൾ പ്രസ്താവനയിൽ പറഞ്ഞു.

2023 സീസണിലേക്ക് സൗത്ത് ഫ്ലോറിഡയിലേക്ക് മാറുന്നതിന് മുൻപ് മാർട്ടിൻ 2022 സീസണിൽ ലിബർട്ടിയ്‌ക്കൊപ്പമാണ് ചെലവഴിച്ചത്.  6 അടി 6 ഇഞ്ച് ഉയരമുള്ള മാർട്ടിൻ മിനിസോഡയിലെ മേയറിലെ മേയർ ലൂഥറൻ ഹൈസ്‌കൂളിലെ പഠനക്കാലത്ത് മൾട്ടി-സ്‌പോർട്‌സ് അത്ലീറ്റായി ശ്രദ്ധ നേടിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com