പെൻസിൽവേനിയ ഇത്തവണ ട്രംപിനെ പിന്തുണയ്ക്കുമെന്ന് സർവേ
![US-AMERICANS-ACROSS-THE-NATION-WATCH-THE-FIRST-PRESIDENTIAL-DEBA LOS ANGELES, CALIFORNIA - JUNE 27: People watch the CNN presidential debate between U.S. President Joe Biden and Republican presidential candidate former President Donald Trump at a debate watch party at The Continental Club on June 27, 2024 in Los Angeles, California. Biden and Trump are facing off in the first presidential debate of the 2024 presidential cycle. Mario Tama/Getty Images/AFP (Photo by MARIO TAMA / GETTY IMAGES NORTH AMERICA / Getty Images via AFP)](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
പെൻസിൽവേനിയ ∙ കഴിഞ്ഞ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണച്ച പെൻസിൽവേനിയ സംസ്ഥാനം ഇത്തവണ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ അനുകൂലിച്ച് വിധി എഴുതമെന്നാണ് പുതിയ അഭിപ്രായ സർവ്വേ ഫലങ്ങൾ. സിഗ്നലിന്‍റെ പുതിയ പോളിൽ ട്രംപിന് ബൈഡനെക്കാൾ 6% ലീഡുണ്ട്. ട്രംപിന് അനുകൂലമായി 45 % പേരും ബൈഡനെ പിന്തുണച്ചു 39 % പേരും ആണ് അഭിപ്രായം രേഖപ്പെടുത്തിയത്. പൊതുവെ 60% ബൈഡനെ അനുകൂലിക്കുന്നില്ല എന്ന് പറഞ്ഞു.
സ്വിങ് വോട്ടർമാർ 74.5 % പേര് ബൈഡൻ സ്വീകാര്യനല്ല എന്നാണ് അഭിപ്രായപ്പെട്ടത്. ഡെമോക്രാറ്റിക് പാർട്ടിയിൽ ഒരു വിഭാഗം ബൈഡൻ പിൻമാറിയാൽ പ്രചാരണം കുറേക്കൂടി ഊർജസ്വലമായി നടക്കും എന്ന് പറയുന്നു. എന്നാൽ പിൻവാങ്ങരുതെന്നു കുടുംബം ശക്‌തമായി ബൈഡനോട് ആവശ്യപെടുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. പ്രഥമ വനിത ജിൽ ബൈഡൻ ബൈഡനു ശക്‌തമായ പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. ട്രംപുമായുള്ള സംവാദത്തിൽ ബൈഡനു പിഴവ് പറ്റി എന്ന വിമർശനത്തെ അവർ നേരിട്ടു. ആ (ഡിബേറ്റിന്‍റെ) 90 മിനിട്ട് അല്ല നാല് വർഷത്തെ ഭരണമാണ് വിലയിരുത്തപ്പെടുക.
പ്രസിഡന്‍റ് ആകുന്നതിനു മുൻപ് തന്നെ പ്രസിഡന്‍റ് ആയി എന്ന നിലയിൽ നിങ്ങൾ മാധ്യമങ്ങൾ ട്രംപിനെ കാണുന്നത് അദ്ദേഹത്തിന്‍റെ വിജയം ഉറപ്പാണ് എന്നതിന് തെളിവാണ് എന്ന് ട്രംപിന്‍റെ മരുമകൾ ലാറയുടെ പ്രസ്താവന വിവാദമായിരുകയാണ്. ലാറ റിപ്പബ്ലിക്കൻ നാഷനൽ കമ്മിറ്റിയുടെ കോ-ചെയർ കൂടി ആണ്. 'ഇപ്പോൾ നമുക്ക് ആവശ്യമായ നേതാവ് ട്രംപ് ആണ്. സാങ്കേതികമായി മാത്രമാണ് ജോ ബൈഡൻ ഇപ്പോൾ പ്രസിഡന്‍റ് ആയി ഇരിക്കുന്നത്. നവംബർ 5 വരുമ്പോൾ ട്രംപ് വളരെ വലിയ വിജയം നേടും', ലാറ വലിയ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.