ADVERTISEMENT

ന്യുയോർക്ക് ∙ അമേരിക്കൻ പ്രവാസി എഴുത്തുകൾ എന്നതിലേക്ക് ഒതുങ്ങുന്നതല്ല കോരസൺ വർഗീസിന്റെ 'പ്രവാസിയുടെ നേരും നോവും എന്ന പുസ്തകം' എന്ന് മുൻ അംബാസഡർ ടി. പി ശ്രീനിവാസൻ. പ്രവാസി സാഹിത്യത്തിൽ എന്ന തലത്തിൽനിന്നും നോക്കിക്കാണാതെ മുഖ്യധാര സാഹിത്യത്തിലേക്ക് സ്ഥാനം നൽകേണ്ട പുസ്തകമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോരസൺ വർഗീസിന്റെ പ്രവാസിയുടെ നേരും നോവും എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു ടി. പി ശ്രീനിവാസൻ. കോരസൺ വർഗീസെന്ന എഴുത്തുകാരനെയും അദ്ദേഹത്തിന്റെ മാധ്യമപ്രവർത്തനത്തെയും എഴുത്തുകളുടെ പ്രമേയത്തെയും അനുവാചകഹൃദയത്തിലേക്ക് വാക്കുകളെ കോറിയിടാനുള്ള കഴിവിനെയും ടിപി സദസ്യർക്കു പരിചയപ്പെടുത്തി. ഈ പുസ്തകത്തിലെ ഓരോ ലേഖനങ്ങളും വായ്ക്കേണ്ടതാണെന്നും വായനയുടെ ഒരു വിശാലമായ ലോകം തുറന്നുതരാൻ ഇതിലെ ലേഖനങ്ങൾക്ക് കഴിയും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. താനും കോരസണും ഒരേ സമയത്ത് മനോരമ ഓൺലൈനിൽ പംക്തികൾ കൈകാര്യം ചെയ്തിരുന്നുവെന്നും അന്നുമുതൽ കോരസൺന്റെ എഴുത്തുകളെ ശ്രദ്ധിച്ചിരുന്നു എന്നും ടി. പി ശ്രീനിവാസൻ പറഞ്ഞു. 

കഥാകാരൻ സക്കറിയ അവതാരികയും മുൻ പ്രൊ. വൈസ് ചാൻസലർ ഡോ.എസ്. രവികുമാർ പഠനവും നടത്തിയിരിക്കുന്നു. ഗ്രീൻബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

English Summary:

Pravasiyude Nerum Novum Book Released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com