ADVERTISEMENT

രാവിലെ തുടങ്ങി 

അന്തിയാവും വരെയുള്ള

ഇരുത്തത്തിൽ ഇടയ്ക്ക്

തന്നെ തേടിയെത്തുന്ന

പൊട്ടിയ ചെരുപ്പുകൾക്ക്

ആശ്വാസമേകി,
 

 

കുടുംബത്തിന്റെ നല്ല

നിലനിൽപ്പിന്നായ് 

കരിഞ്ഞുണങ്ങിയതാണീ

പൊരി വെയിലത്ത്,

ദിശതെറ്റിയെത്തിയ

കുളിർ കാറ്റിന് പോലും

അയാളുടെ ഉള്ളിലെ 

പിടപ്പകറ്റാനായില്ലത്രെ.!
 

 

ഇന്നെന്തെങ്കിലും

മുറിവുണക്കിയാലേ

തന്നെയും പ്രതീക്ഷിച്ചി-

രിക്കുന്ന കിടാങ്ങളുടെ

പശിയകറ്റാനാവൂ..,
 

 

ചെരുപ്പിലുടനീളം 

കയറിയിറക്കിയ

സൂചികളത്രയും 

നെയ്തെടുത്തതവന്റെ

സ്വപ്നങ്ങളായിരുന്നല്ലോ,
 

 

ഓരോ തവണ 

സൂചിയിറക്കുമ്പോഴും

മനസ്സ് നൂലില്ലാ പട്ടം കണക്കെ

ഒരുപാട് ദൂരം സഞ്ചരിച്ചിരിക്കണം.

ഓരോ പാദവും തുന്നിക്കൂട്ടുമ്പോഴും

ഓരോ ആഗ്രഹങ്ങളുമയാൾ

മെനഞ്ഞു കൊണ്ടേയിരുന്നു..!
 

 

ചെരുപ്പുകളെ പൂർണ്ണത-

യിലെത്തിക്കുമ്പോഴും

അയാൾക്ക് തിടുക്കം

തന്റെ സ്വപ്നങ്ങളെ

സാക്ഷാത്കരിക്കാനായിരുന്നു..!

 

Content Summary: Malayalam Poem ' Neythedutha Swapnangal ' written by Ayisha Adila Ashifa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com