ADVERTISEMENT

ചില വൈകുന്നേരങ്ങളിൽ ഞാൻ  

മരണത്തിന്റെ മണമുള്ള  

ഇടനാഴികളിൽ ചെന്ന് പെടാറുണ്ട്.
 

കാലങ്ങളോളം കണ്ടിരുന്നവർ  

പെട്ടെന്ന് മരണത്തിലേക്ക്  

മറഞ്ഞതറിയുമ്പോളാണത്.

മരണം മണക്കുന്നയിരുണ്ട  

ഇടനാഴികളിൽ ഉലഞ്ഞ  

മനസ്സുമായി ഞാൻ വേഗന്ന്  

നടക്കുമപ്പോൾ.
 

അവർ മരണത്തിന് തൊട്ട് മുൻപ്  

എങ്ങനെയതിനെ നേരിട്ടുവെന്നോർത്ത്  

ഞാൻ വേവലാതിപ്പെടാറുണ്ട്.   

ഇരുണ്ട വഴികളിലൂടെയുള്ള  

നടത്തത്തിന് വേഗം കൂട്ടും  

ഞാനപ്പോൾ. 
 

ആത്മബന്ധത്തിന്റെ ആഴങ്ങളില്ലാതിരുന്നിട്ടും  

ആ മരണങ്ങളെന്നെ മുറിവേൽപ്പിക്കാറുണ്ട്.   

അവരുടെ ചിതറിയ ഓർമകൾ    

എന്നെയൊരു നിസ്സഹായനാക്കുന്നു.    

ഇരുട്ടിലൊറ്റക്കായത് പോലെ,  

ഇടവഴികളിലൂടെ ഓടാൻ   

തുടങ്ങി ഞാൻ.
 

ഇനിയൊരിക്കലുമവരെ കാണില്ലെന്നുള്ള   

സത്യം പതിയയെന്നെ മൂടുന്നു.  

ശ്വാസമടയുന്നുയെന്റെ 

വഴിയിൽ ഞാൻ വീണുപോയി.  

ചുറ്റുമിരുട്ടിൽ വീണ്ടും   

മരണത്തിന്റെ മണം.

English Summary:

Malayalam poem ' Maranathinte Manam ' Written by Bino Kochumol Varghese

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com