ADVERTISEMENT

ഇക്കണ്ട മനുഷ്യർക്കെല്ലാം

പ്രണയ നൂലെഴുതി നടന്നതിനോ

ഉത്രാടപ്പാച്ചിലിൽ

എന്റുടലൊരു പൂവുടച്ചു.
 

ബഷീറന്വേഷിച്ചു

നടന്നെന്നു പറഞ്ഞ 

രക്ത നിറമുള്ള പുഷ്പമല്ലേയല്ല 

ചെഞ്ചോരയെല്ലാം വാറ്റി

പ്രാണമായൊരു കര ചമയിക്കുന്ന 

'ലൂ 'എന്നും 'അ 'എന്നും പേരുള്ള

കുരുക്ക്.
 

കണ്ടില്ലെന്നെങ്ങനെ നടിക്കും

ആകാശങ്ങൾക്ക് 

പൂക്കളിട്ട കുട്ടികൾ 

നിറമുള്ളൊരാണ്ട്

കിനാവ് കാണുമ്പോൾ

ഇല വിരിക്കേണ്ടിടത്ത്

അകത്തളത്തെ മുറിയടച്ച്

പൊട്ടെഴുതി

ഓണപ്പുടവയുടുത്ത്

നൃത്തമേനിയിലൊരാളുടെ 

ഹൃദയം തകർത്തൊരാൾ

ഇനി വയ്യെന്ന് തലയാട്ടുന്നു 
 

ഏറ്റ മുള്ളു കൊണ്ടയാളിപ്പോഴും

അകാരണമായി

ഞാൻ നിന്നെ

ഇപ്പോഴും സ്നേഹിക്കുന്നുവെന്ന്

വസന്തങ്ങളോടൊക്കെയും

ഉറക്കെയുറക്കെ കുമ്പസരിക്കുന്നു 
 

തൊപ്പി വച്ചു പെറുക്കിയ 

പൂക്കളൊക്കെയും പിഴുതെറിഞ്ഞു

കുരിശു വരച്ചൊരാള് 

ഉമ്മറത്തെ അത്തിച്ചോട്ടിൽ 

ഊഞ്ഞാല് കെട്ടുന്നു 

ആർപ്പോ വിളിയുള്ള

പുതിയ പൂക്കളോണം 

കാത്ത് കാത്ത്..

English Summary:

Malayalam Poem ' Poovudachu ' Written by Fayiz Abdulla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com