തുമ്പപ്പൂ – തോമസ് മാത്യു എഴുതിയ കവിത
Mail This Article
×
മണ്ണും വെയിലും പുഴയും മനസ്സും മലിനമായ്,
ചൂടും പുകയും ആവിയും മിന്നലും കെടുതിയായ്!
പൊള്ളയാം കുന്നിന്റെ അകക്കണ്ണ് പൊട്ടി,
കണ്ണീരും ചോരയും ഉരുളായി!..
മരുന്നുകൾ മണക്കുന്ന ആസ്പത്രി കിടക്കയിൽ,
അനാഥയാം ബാല്യം തുമ്പപ്പൂവിതളായി.
എൻ തൊടിയിലെ നനവാർന്ന മണ്ണിൽ
ഒരു തുമ്പച്ചെടി പൂവിട്ടു.
ഇളം മഞ്ഞ ദാവണിയിൽ നീ കേരളത്തനിമയായ്..
നിൻ ഇളം നാവിൽ ശർക്കര-
പ്പായസം കരുതലിൻ സ്വാദായി,
ഓണത്തുമ്പികൾ നിനക്കൊപ്പം
ഊഞ്ഞാൽപ്പാട്ടുകൾ മൂളുന്നു.
എൻ മനസ്സിന്റെ ഇത്തിരി മുറ്റത്ത് ഒരു
തുമ്പപ്പൂവായ് നീ പുഞ്ചിരിക്കുമെങ്കിൽ..
എൻ കദനഭാരങ്ങളാം കറുത്ത പക്ഷത്തിൽ
പ്രഭ തൂകി നീ ഒരു അമ്പിളിയായെങ്കിൽ.!
എൻ വിശുദ്ധിയും ഒരുവേള പ്രാണനും,
നിൻ പൂക്കാലത്തിന് വസന്തമായ് മാറിടും..
നിൻ പൂക്കൂടയിൽ ഞാനൊരു
നറുപുഷ്പമായ് തീർന്നിടും.
English Summary:
Malayalam Poem ' Thumbapoo ' Written by Thomas Mathew
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.