ADVERTISEMENT

അനന്ത് അംബാനി–രാധിക മെർച്ചന്റ് വിവാഹത്തിന് നൃത്തം ചെയ്ത് തെന്നിന്ത്യൻ സൂപ്പർതാരം രജനികാന്ത്. ബോളിവുഡ് താരം അനിൽ കപൂറിനൊപ്പമായിരുന്നു സ്റ്റൈൽ മന്നന്റെ ചുവടുകൾ. വിവാഹവേദിയിലെ രജനികാന്തിന്റെ നൃത്തം നിമിഷനേരത്തിൽ വൈറലായി.  

വരന്റെ സംഘത്തിനൊപ്പമായിരുന്നു രജനികാന്ത് എത്തിയത്. മുണ്ടും ഷർട്ടും ധരിച്ചെത്തിയ താരം ആദ്യം അനിൽ കപൂർ അടങ്ങുന്ന സംഘം ചെയ്ത നൃത്തം നോക്കി നിന്നു. അതിനു ശേഷം കണ്ണട ഒന്നു തുടച്ച് വച്ച് ആവേശത്തോടെ നൃത്തസംഘത്തിനൊപ്പം ചേർന്നു. തന്റെ സിഗ്നേച്ചർ ചുവടു വച്ചാണ് താരം അതിഥികളെ ആവേശത്തിലാഴ്ത്തിയത്. വരൻ അനന്ത് അംബാനിയുടെ സാന്നിധ്യത്തിലായിരുന്നു രജനികാന്തിന്റെ സൂപ്പർ പ്രകടനം. 

ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, വിക്കി കൗശാൽ, രൺവീർ സിങ്, രൺവീർ കപൂർ, പ്രിയങ്ക ചോപ്ര തുടങ്ങി വൻ താരനിരയാണ് അനന്ത് അംബാനിയുടെ ബാരാത്തിന് (വരന്റെ വിവാഹ ഘോഷയാത്ര) ചുവടു വച്ചത്. 

ഇന്നലെ ആയിരുന്നു മുകേഷ് അംബാനി–നിത അംബാനി ദമ്പതികളുടെ ഇളയ മകന്‍ അനന്തിന്റെയും എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ ഉടമ വിരേന്‍ മെര്‍ച്ചന്‍റിന്‍റെയും ഷൈല വിരേന്‍ മെര്‍ച്ചന്‍റിന്‍റെയും മകൾ രാധികയുടെയും വിവാഹം. മുംബൈയിലെ ജിയോ കൺവൻഷൻ സെന്ററിൽ വച്ചു നടന്ന ചടങ്ങിൽ ഹോളിവുഡിൽ നിന്നും ബോളിവുഡിൽ നിന്നും വൻ സെലിബ്രിറ്റികളാണ് പങ്കെടുത്തത്. 

ശ്രേയ ഘോഷാൽ, സോനു നിഗം, ശങ്കർ മഹാദേവൻ, ഹരിഹരൻ, കൗശികി ചക്രവർത്തി എന്നിവരാണ് വിവാഹദിനത്തിൽ പാട്ടുമായി അതിഥികൾക്കു മുൻപിലെത്തിയത്. പോപ് താരങ്ങളായ അഡെൽ, ലാന ഡെൽ റേ, റാപ്പർ ഡ്രേക്ക് എന്നിവരും അംബാനിക്കല്യാണത്തിന് എത്തിയിരുന്നു. സംഗീത ചടങ്ങിൽ പാടാനെത്തിയത് ഗായകൻ ജസ്റ്റിൻ ബീബർ ആയിരുന്നു. 83 കോടി രൂപയാണ് പ്രതിഫലമായി താരം കൈപ്പറ്റിയത്. മാർച്ചിൽ ജാംനഗറിൽ നടന്ന അനന്ത്–രാധിക പ്രീവെഡ്ഡിങ് ആഘോഷവേളയിൽ പാടാൻ പോപ് ഇതിഹാസം റിയാനയാണ് എത്തിയത്.

English Summary:

Rajinikanth’s Viral Dance at Anant Ambani-Radhika Merchant Wedding Steals the Show with Anil Kapoor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com