ADVERTISEMENT

ന്യൂഡൽഹി ∙ ജൂണിൽ രാജ്യമാകെയുള്ള വിലക്കയറ്റതോത് 4 മാസത്തെ ഉയർന്ന നിരക്കായ 5.08 ശതമാനമായി. മേയിൽ ഇത് 4.8 ശതമാനമായിരുന്നു. ഒരു വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. പച്ചക്കറിയുടെ അടക്കം വിലയിലുണ്ടായ വർധനയാണ് ജൂണിലെ ഉയർ‌ന്ന കണക്കിൽ പ്രതിഫലിച്ചിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റതോത് മേയിൽ 8.69 ശതമാനമായിരുന്നത് 9.36 ശതമാനമായി കൂടി.

ജനുവരി മുതൽ ഓരോ മാസവും നിരക്ക് കുറയുകയായിരുന്നു. കഴിഞ്ഞ 10 മാസമായി റിസർവ് ബാങ്ക് ലക്ഷ്യമിട്ട പരമാവധിയായ 6 ശതമാനത്തിനുള്ളിലാണ് നിരക്ക്. ഇത് 4 ശതമാനത്തിലെത്തിക്കുകയാണ് ആർബിഐയുടെ ആത്യന്തിക ലക്ഷ്യം. വിലക്കയറ്റം 4 ശതമാനത്തിനു താഴെയെത്തിയാൽ മാത്രമേ പലിശ കുറയ്ക്കൂ.

കേരളത്തിലെ വിലക്കയറ്റത്തോത് മേയിൽ 5.47% ആയിരുന്നത് ജൂണിൽ 5.83% ആയി കൂടി. നഗരമേഖലകളിലെ വിലക്കയറ്റം 5.18%, ഗ്രാമങ്ങളിലേത് 6.23%.

രാജ്യമാകെ വില കൂടിയതും കുറഞ്ഞതും

(മേയ് മാസത്തെ അപേക്ഷിച്ചുള്ള വ്യത്യാസം)

∙ കൂടിയത്: പുകയിലയും പാൻ ഉൽപന്നങ്ങളും, ധാന്യങ്ങൾ, പാലും പാലുൽപന്നങ്ങളും, പഴങ്ങൾ, പച്ചക്കറി, പഞ്ചസാരയും പലഹാരങ്ങളും, 

∙ കുറഞ്ഞത്: മത്സ്യവും മാംസവും, മുട്ട, പയറുവർഗങ്ങൾ, സുഗന്ധവ്യജ്ഞനങ്ങൾ, ലഹരിയില്ലാത്ത പാനീയങ്ങൾ, തുണിത്തരങ്ങൾ, ചെരിപ്പ്.

English Summary:

Inflation has risen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com