ADVERTISEMENT

ബെംഗളൂരു∙ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് ഏഴു വർഷം കഴിഞ്ഞിട്ടും വിചാരണ വൈകുന്നതിനാൽ 4 പ്രതികൾക്കു കൂടി ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. രണ്ടു വർഷം മുൻപ് വിചാരണ ആരംഭിച്ചെങ്കിലും 530 സാക്ഷികളിൽ 137 പേരെ മാത്രമാണ് ഇതുവരെ വിസ്തരിച്ചത്. 4 പ്രതികൾക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം നേരത്തേ സുപ്രീം കോടതിയും ശരിവച്ചിരുന്നു. 

വിചാരണയ്ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി സജ്ജീകരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടിട്ട് 8 മാസം കഴിഞ്ഞെങ്കിലും നടപ്പിലായിട്ടില്ല. 2017 സെപ്റ്റംബർ 5നാണ് വീടിനു മുന്നിൽ ഗൗരി വെടിയേറ്റു കൊല്ലപ്പെട്ടത്. തീവ്രഹിന്ദു സംഘടനടാ പ്രവർത്തകരായ മുഖ്യ ആസൂത്രകൻ അമോൽ കാലെ, രണ്ടാം പ്രതിയും കൊലയാളിയുമായ പരശുറാം വാഗ്മർ എന്നിവരുൾപ്പെടെ 18 പേരാണു പ്രതികൾ.

English Summary:

Four more people granted bail in Gauri Lankesh murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com