ADVERTISEMENT

ചെന്നൈ ∙  ഐടി ജീവനക്കാരനായ കാർത്തികേയൻ (38) സ്വയം ഷോക്കടിപ്പിച്ചു മരിച്ച സംഭവത്തിനു പിന്നിൽ ജോലി സമ്മർദമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ജോലി ചെയ്തിരുന്ന പല്ലാവരത്തെ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്നു പൊലീസ് അറിയിച്ചു. 

ജോലി സ്ഥലത്തു നിന്നു കടുത്ത സമ്മർദം നേരിടുന്നതായി കാർത്തികേയൻ പരാതിപ്പെട്ടിരുന്നെന്നും വിഷാദ രോഗത്തിനു ചികിത്സയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. ശരീരത്തിൽ ഇലക്ട്രിക് വയർ ഘടിപ്പിച്ച് സ്വയം ഷോക്കേൽപ്പിക്കുകയായിരുന്നു. തേനി സ്വദേശിയാണ് കാർത്തികേയൻ. ഭാര്യയും 2 മക്കളുമുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
 

English Summary:

suicide of IT employee for complaint of work pressure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com