ADVERTISEMENT

തിരുവനന്തപുരം ∙ ബസുകളുടെ മരണപ്പാച്ചിൽ വിവാദമാകുമ്പോൾ കെഎസ്ആർടിസി ബസുകൾക്ക് 110 കിലോമീറ്റർ വരെ വേഗത്തിൽ ചീറിപ്പായാൻ പ്രത്യേക അനുമതി. സ്വിഫ്റ്റിന്റെ ദീർഘദൂര ബസുകൾക്കാണ് 110 കിലോമീറ്റർ വേഗത്തിന് അനുമതി നൽകിയത്.

സംസ്ഥാനത്ത് ബസുകളുടെ വേഗപരിധി നാലുവരി പാതകളിൽ 70 കിലോമീറ്ററും സംസ്ഥാന, ദേശീയ പാതകളിൽ 65 കിലോമീറ്ററുമായി നിജപ്പെടുത്തിയിരിക്കുമ്പോഴാണ് വരുമാനവർധനയ്ക്കായി ‘പറക്കുന്നതിന്’ കെഎസ്ആർടിസി സർക്കുലർ വഴി നിർദേശം നൽകിയത്. പുലർച്ചെ അഞ്ചിന് തിരുവനന്തപുരത്ത് നിന്നു ട്രെയിൻ സർവീസിന് സമാന്തരമായി കൊച്ചിയിലേക്ക് സ്വിഫ്റ്റ് നടത്തുന്ന സർവീസുകളും മറ്റും റോഡിൽ പറക്കുകയാണ്. സൂപ്പർക്ലാസ് ബസുകൾക്കെല്ലാം സമയം നിശ്ചയിച്ച് നൽകിയിട്ടുള്ളതു പ്രകാരം പറക്കുകയേ മാർഗമുള്ളൂ എന്നാണ് ഡ്രൈവർമാരും പറയുന്നത്. 

swift-bus-speed-3

തീരുമാനം പുനഃപരിശോധിക്കും: മന്ത്രി

കെ സ്വിഫ്റ്റ്‌ ബസുകളുടെ വേഗപരിധി ഇപ്പോൾ 110 കിലോമീറ്റ‍ർ ആണ്. ഇത് നിയമങ്ങൾക്ക് എതിരായതിനാൽ തീരുമാനം പുനഃപരിശോധിക്കുമെന്നു ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. 

കേരളത്തിനു പുറത്ത്, ആവശ്യമെങ്കിൽ

സ്വിഫ്റ്റിന്റെ വോൾവോ ബസുകൾക്ക് കേരളത്തിനു പുറത്ത് 110 കിലോമീറ്റർ വേഗം ആവശ്യമെങ്കിൽ പരിഗണിക്കാമെന്നാണ് നിർദേശമെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് വിശദീകരിച്ചു. 

English Summary: Swift bus can run at 110 kmph speed; KSRTC Circular

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com