ADVERTISEMENT

വണ്ടൂർ (മലപ്പുറം) ∙ സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ കുന്നത്ത് മുഹമ്മദ് റമീസ് (22), നെടുമ്പാശേരി കിടങ്ങയത്ത് ബേസിൽ ബേബി (23) എന്നിവരാണ് അറസ്റ്റിലായത്. വണ്ടൂരിലെ ബന്ധുവീട്ടിൽ വിരുന്നുവന്ന 14, 15 വയസ്സുള്ള സഹോദരിമാരെയാണ് ഇരുവരും ബൈക്കിൽ എത്തി ബെംഗളൂരുവിൽ കൊണ്ടുപോയത്.

കഴിഞ്ഞ 16ന് ആണ് സംഭവം. ബന്ധുവീട്ടിൽ എത്തിയ കുട്ടികളെ കാണാതായതോടെ മാതൃസഹോദരി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് വണ്ടൂർ എസ്ഐ ടി.പി.മുസ്തഫയുടെ നേതൃത്വത്തിൽ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. 

കൊടുങ്ങല്ലൂർ സ്വദേശികളായ പെൺകുട്ടികൾ സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രതികളുമായി അടുപ്പത്തിലായിരുന്നു. ഈ പരിചയം മുതലെടുത്ത് കുട്ടികളെ ബെംഗളൂരുവിൽ എത്തിച്ച് ഒരു ദിവസം വീടെടുത്തു താമസിക്കുകയായിരുന്നു. അവിടെവച്ചു മദ്യം നൽകി പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. തിരിച്ചുവരുന്നതിനിടെ ആനമറി ചെക്ക് പോസ്റ്റിൽ വച്ചാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇരുവർക്കും എതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐ ടി.സമദ്, സിപിഒമാരായ ടി.സിനി, എം.ജയേഷ് തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. 

English Summary:

Two persons arrested for torturing sisters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com