ADVERTISEMENT

തിരുവനന്തപുരം ∙ മദ്യത്തിൽനിന്നും ഇന്ധനത്തിൽനിന്നുമുള്ള സർക്കാരിന്റെ നികുതി വരുമാനത്തിൽ വൻ വർധന. 2021–22ൽ 9,424 കോടിയായിരുന്നു ഇന്ധന നികുതി വരുമാനമെങ്കിൽ 2022–23ൽ 11,557 കോടിയായി. കഴിഞ്ഞ വർഷം ഡിസംബർ വരെ കിട്ടിയതാകട്ടെ 8,085 കോടിയും. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഉന്നയിച്ച ചോദ്യത്തിനാണു മന്ത്രി കെ.എൻ.ബാലഗോപാൽ ഇപ്പോൾ മറുപടി നൽകിയത്.

മദ്യത്തിൽ നിന്നു 2021–22ൽ 12,699 കോടി നികുതി കിട്ടിയെങ്കിൽ 2022–23ൽ ഇതു 14,843 കോടിയായി വർധിച്ചു. കഴിഞ്ഞ വർഷം ഡിസംബർ വരെ കിട്ടിയത് 10,188 കോടി രൂപയാണ്. ഇതിനു പുറമേ ബാറുകളിൽ നിന്നു വിൽപന നികുതിയും ടേൺ ഓവർ നികുതിയും ചേർത്ത് 2021–22ൽ 876 കോടിയും 2022–23ൽ 1,040 കോടിയും കഴിഞ്ഞ വർഷം ഡിസംബർ വരെ 572 കോടിയും ലഭിച്ചു. 

സ്വർണത്തിൽ നിന്നുള്ള നികുതി വരുമാനവും ഓരോ വർഷവും ഉയരുകയാണ്. 2017–18ൽ 307 കോടി, 2018–19ൽ 426 കോടി, 2019–20ൽ 435 കോടി, 2020–21ൽ 486 കോടി, 2021–22ൽ 560 കോടി എന്നിങ്ങനെയാണ് സ്വർണത്തിൽ നിന്നുള്ള സംസ്ഥാന സർക്കാരിന്റെ ജിഎസ്ടി വരുമാനം. 

English Summary:

Huge increase in government tax revenue from liquor and fuel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com