ADVERTISEMENT

കൊച്ചി∙ പൊതു ഇടങ്ങളിൽ പുകവലിക്കാരുടെ പുകച്ചുരുളുകൾക്കിടയിൽ ശ്വാസംമുട്ടി കഴിഞ്ഞവരുടെ വിമോചനത്തിനു കാൽനൂറ്റാണ്ട്. പൊതുസ്ഥലങ്ങളിലെ പുകവലി നിയമവിരുദ്ധമാണെന്ന ഹൈക്കോടതിയുടെ ചരിത്ര വിധി 1999 ജൂലൈ 12നായിരുന്നു. ബസിൽ, ട്രെയിനിൽ, സിനിമ തിയറ്ററിൽ എന്നു വേണ്ട വഴിയരികിലും ചായക്കടയിലും വരെ നിർബാധം വിലസിയ പുകവലിക്കാരെ നിശബ്ദം സഹിച്ചവർക്കു ജീവശ്വാസം തിരിച്ചുനൽകിയ വിധിയായിരുന്നു അത്.

കോട്ടയം ബിസിഎം കോളജിൽ അധ്യാപികയായിരുന്ന പ്രഫ. മോനമ്മ കോക്കാടും കോഴിക്കോട് രാമനാട്ടുകര സ്വദേശി കെ. രാമകൃഷ്ണനും നൽകിയ ഹർജിയിലായിരുന്നു അന്നത്തെ ആക്ടിങ് ചീഫ് ജസ്റ്റിസ് എ.ആർ. ലക്ഷ്മണനും ജസ്റ്റിസ് കെ. നാരായണക്കുറുപ്പും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി. പൊതുഇടങ്ങളിൽ പുകവലിക്കുന്നതു പൗരന്റെ ജീവിക്കാനുള്ള അവകാശങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി ഇതു കുറ്റകരമാണെന്നു കലക്ടർമാർ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും വിധിച്ചു. 

മോനമ്മ കോക്കാട്
മോനമ്മ കോക്കാട്
English Summary:

Twenty five years since Kerala High Court's historic verdict that smoking is illegal in public places

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com