ADVERTISEMENT

തിരുവനന്തപുരം ∙ കൊല്ലം – ചെങ്കോട്ട (എൻഎച്ച് 744), ദേശീയപാത 544 ലെ അങ്കമാലി – കുണ്ടന്നൂർ (എറണാകുളം ബൈപാസ്) റോഡുകളുടെ നിർമാണത്തിന് സംസ്ഥാന സർക്കാരിനു ലഭിക്കേണ്ട ജിഎസ്ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി.  741.36 കോടി രൂപയുടെ വരുമാനമാണ് സർക്കാർ വേണ്ടെന്നു വയ്ക്കുന്നത്.  ഈ രണ്ടു പദ്ധതികൾക്കും ഭൂമി ഏറ്റെടുക്കുന്നതിന്റെ നഷ്ടപരിഹാരത്തുകയുടെ 25%  സംസ്ഥാനം  നൽകണമെന്ന വ്യവസ്ഥ ദേശീയപാത അതോറിറ്റി ഉപേക്ഷിച്ചതിനാൽ വലിയ ബാധ്യത ഒഴിവാകുകയും ചെയ്തു. കഴിഞ്ഞ വർഷം മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഒരു വർഷത്തിനു ശേഷം ഉത്തരവിറങ്ങിയത്.

എൻഎച്ച് 544 ലെ തിരക്ക് ഒഴിവാക്കാൻ അങ്കമാലി മുതൽ കുണ്ടന്നൂർ വരെ 44.7 കിലോമീറ്ററിലാണ് ബൈപാസ് നിർമിക്കുന്നത്. ഈ പാതയ്ക്കു മാത്രം സംസ്ഥാനത്തിനു ലഭിക്കേണ്ട 424 കോടി രൂപ നഷ്ടമാകും. കൊല്ലം– ചെങ്കോട്ട ഗ്രീൻഫീൽഡ് പാതയിൽ സംസ്ഥാനത്തിന്റെ അതിർത്തി വരെ 61.62 കിലോമീറ്റർ ഭാഗം നിർമിക്കുന്നതിന്റെ ഭാഗമായി ലഭിക്കേണ്ട ‌ജിഎസ്ടി, റോയൽറ്റി എന്നിവ ഒഴിവാക്കുന്നതിലൂടെ 317.35 കോടി രൂപയും നഷ്ടമാകും. ഈ ഉത്തരവോടെ ദേശീയപാത നിർമാണത്തിന്റെ വേഗം കൂടുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.

English Summary:

Public Works Department Greenlights Rs 741 Crore Tax Relief for Major Kerala Highway Initiatives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com