ADVERTISEMENT

മേപ്പാടി ∙ തീനാളങ്ങളിൽ എരിഞ്ഞടങ്ങുകയാണ് ഏറെ പ്രിയപ്പെട്ട അനിയത്തി ശ്രേയ. ചിതയെരിഞ്ഞു തുടങ്ങുമ്പോൾ പിന്നിലേക്ക് കുഴഞ്ഞുവീണ ശ്രുതിയുടെ കണ്ണിൽ ഇനി കണ്ണീർ ബാക്കിയില്ല. ഒന്നര മാസം മുൻപ് പാലുകാച്ചിയ വീട് ഇപ്പോൾ ഭൂമിയിലില്ല. ശ്രുതിയുടെ വിവാഹം ഡിസംബറിൽ നടത്താനാണു നിശ്ചയിച്ചിരുന്നത്. അതിനു വേണ്ടി നാലര ലക്ഷം രൂപയും പതിനഞ്ചു പവനും സ്വരുക്കൂട്ടി. എല്ലാം മണ്ണിൽ പുതഞ്ഞുപോയി. 

ചൂരൽമല സ്കൂൾ റോഡിലെ പുതിയ വീട്ടിൽ ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, അനിയത്തി ശ്രേയ എന്നിവരെയാണ് മലവെള്ളം കൊണ്ടുപോയത്. ശ്രേയയുടെ മൃതശരീരം മാത്രം തിരിച്ചുകിട്ടി. കൽപറ്റ എൻഎംഎസ്എം ഗവ. കോളജിൽ ബിരുദ വിദ്യാർഥിയാണു ശ്രേയ. ശ്രുതി കോഴിക്കോട് മിംസ് ആശുപത്രിയിൽ ജോലി ചെയ്യുന്നു. ബന്ധുവീട്ടിലായിരുന്നതിനാൽ ്രശുതി മാത്രം മലവെള്ളത്തിൽ പെട്ടില്ല. 

English Summary:

Sruthi is alone after landslide takes away her family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com