ADVERTISEMENT

കൊച്ചി∙ മുതിർന്ന സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ എം.എം.ലോറൻസിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ആദ്യം കതൃക്കടവിലെ വസതിയിലും പിന്നീടു സിപിഎം ജില്ലാ കമ്മിറ്റി ആസ്ഥാനമായ ലെനിൻ സെന്ററിലും എത്തിച്ചപ്പോൾ ഒട്ടേറെ പേർ അന്ത്യോപചാരമർപ്പിച്ചു. തുടർന്നു എറണാകുളം ടൗൺഹാളിൽ എത്തിച്ച മൃതദേഹത്തിൽ പുഷ്പചക്രമർപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യാഭിവാദ്യമർപ്പിച്ചു. 

മന്ത്രിമാരായ വി.എൻ.വാസവൻ, വി.ശിവൻകുട്ടി, കെ.കൃഷ്ണൻകുട്ടി, പി.രാജീവ്, ആർ.ബിന്ദു, എം.ബി.രാജേഷ്, മുഹമ്മദ് റിയാസ്, എംപിമാരായ ഹൈബി ഈഡൻ, പി.പി.സുനീർ, ഫ്രാൻസിസ്‌ ജോർജ്‌, എംഎൽഎമാരായ ഉമാ തോമസ്, ടി.ജെ.വിനോദ്, പി.വി.ശ്രീനിജിൻ, കെ.ജെ.മാക്‌സി, കെ.എൻ.ഉണ്ണിക്കൃഷ്ണൻ, പി.നന്ദകുമാർ, ആന്റണി ജോൺ, തോമസ്‌ കെ.തോമസ്‌, മേയർ എം.അനിൽകുമാർ, ‍കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി.തോമസ്‌, എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, പ്രഫ.എം.കെ.സാനു, നടൻ മമ്മൂട്ടി, എഴുത്തുകാരൻ എൻ.എസ്.മാധവൻ, സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ.ബേബി, എ.വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ, എ.കെ.ബാലൻ, എളമരം കരീം, തോമസ്‌ ഐസക്, പി.സതീദേവി, സി.എസ്‌.സുജാത, എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ, സിപിഐ സംസ്ഥാന അസി.സെക്രട്ടറി കെ.പ്രകാശ്ബാബു, മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഡോ.കെ.എസ്.രാധാകൃഷ്ണൻ, എ.എൻ.രാധാകൃഷ്ണൻ, സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ്, ഡോ.സെബാസ്റ്റ്യൻ പോൾ, കെ.എം.ഐ.മേത്തർ, പി.സി.തോമസ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ, നേതാക്കളായ കെ.എൻ.രവീന്ദ്രനാഥ്, വൈക്കം വിശ്വൻ, ജെ.മേഴ്സിക്കുട്ടിയമ്മ, കെ.വരദരാജൻ, പി.കെ.ബിജു, എം.വിജയകുമാർ, എസ്.ശർമ, എം.സ്വരാജ്‌, ആനാവൂർ നാഗപ്പൻ, ഗോപി കോട്ടമുറിക്കൽ, കെ.സോമപ്രസാദ്, രാജു ഏബ്രഹാം, ജോൺ ഫെർണാണ്ടസ്, സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു.

എം.എം.ലോറൻസിന്റെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി അനുശോചിച്ചു. അദ്ദേഹത്തിനായി ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒയും ഡയറക്ടറുമായ എം.എ. നിഷാദ് റീത്ത് അർപ്പിച്ചു.

English Summary:

Farewell to MM Lawrence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com