ADVERTISEMENT

കോഴിക്കോട് ∙ പ്രമുഖ വ്യവസായ ശൃംഖലയായ കോയെൻകോ ഗ്രൂപ്പിന്റെ 70% ഓഹരികളും തന്റെ രണ്ടു മക്കൾ ചേർന്നു തട്ടിയെടുത്തതായി ഉടമയും മാനേജിങ് ഡയറക്ടറുമായ പൊന്നംപറമ്പത്ത് പി.പി.മൊയ്തീൻ കോയ പൊലീസിൽ പരാതി നൽകി.

പാർക്കിൻസൺസ് രോഗം വന്നു കിടപ്പിലായ സമയം, വിവിധ ജില്ലകളിലായുള്ള 200 കോടിയോളം രൂപയുടെ സ്വത്തുക്കൾ തന്റെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജ ഒപ്പുകളിട്ടും വ്യാജ രേഖകൾ സൃഷ്ടിച്ചും ബലം പ്രയോഗിച്ചു വിരലടയാളം പതിപ്പിച്ചും തട്ടിയെടുത്തതായാണു പരാതി. ഓഹരി കൈമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കമ്പനി റജിസ്ട്രാർക്കു പരാതിയും നൽകി.

സിറ്റി പൊലീസ് കമ്മിഷണർക്കും എലത്തൂർ പൊലീസിലും നൽകിയ പരാതിയിൽ മൊയ്തീൻ കോയയുടെ ഇളയ രണ്ടു മക്കൾ, കമ്പനി സെക്രട്ടറി, സഹായി എന്നിവർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു

English Summary:

Managing director P.P.Moitheen Koya says 2 sons stole Koenco group's shares

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com