ADVERTISEMENT

ഉപ്പുതറ ∙ വീടിന്റെ ജനൽച്ചില്ല് നശിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെത്തുടർന്ന് അയൽവാസികളുടെ മർദനമേറ്റ യുവാവ് മരിച്ചു. മാട്ടുതാവളം മുന്തിരിങ്ങാട്ട് ജനീഷ് (41) ആണു മരിച്ചത്. സംഭവത്തിൽ അയൽവാസികളായ പൂക്കൊമ്പിൽ എൽസമ്മ (48), മകൻ ബിബിൻ (21) എന്നിവർ അറസ്റ്റിലായി.

  • Also Read

ഇരുകുടുംബങ്ങളും തമ്മിൽ മുൻപും പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. വ്യാഴാഴ്ച എൽസമ്മയുടെ വീട്ടിലെത്തിയ ജനീഷ് ജനൽച്ചില്ല് നശിപ്പിച്ചെന്നു പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ പത്തരയോടെ എ‍ൽസമ്മയും ബിബിനും ജനീഷിന്റെ വീട്ടിലെത്തി.

തർക്കത്തിനിടെ ഇരുവരും ചേർന്നു ജനീഷിനെ മർദിച്ചെന്നും പൊലീസ് പറഞ്ഞു. പരുക്കേറ്റു ബോധരഹിതനായ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും അർധരാത്രിയോടെ മരിച്ചു.

പൊലീസ് കേസെടുത്തതോടെ എൽസമ്മയും ബിബിനും കീഴടങ്ങുകയായിരുന്നു. കോടതി റിമാൻഡ് ചെയ്തു. ജനീഷിന്റെ സംസ്‌കാരം നടത്തി. പിതാവ്: ജോസ്. അമ്മ: ഏലിയാമ്മ. സഹോദരങ്ങൾ: അനീഷ്, ജെമിനി.

English Summary:

Young man died neighbors mother and son arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com