ADVERTISEMENT

ശ്രീനഗർ∙ നിയമവിരുദ്ധമായി തന്നെ വീണ്ടും തടഞ്ഞുവച്ചതായി പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി (പി‍ഡിപി) നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. മകള്‍ ഇൽതിജയെയും വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും അവർ ആരോപിച്ചു. മുഫ്തിയുടെ അടുത്ത അനുയായി ആയ വഹീദ് റഹ്മാൻ പാരയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് തടഞ്ഞത്.

ഹിസ്ബുൽ മുജാഹിദ്ദീൻ കമാൻഡർ നവീദ് ബാബു പങ്കാളിയായ ഭീകരാക്രമണക്കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വഹീദിനെ എൻഐഎ ബുധനാഴ്ച അറസ്റ്റു ചെയ്തിരുന്നു. പി‍ഡിപിയുടെ യുവജനവിഭാഗം പ്രസിഡന്റ് കൂടിയായ വഹീദിന്റെ പുൽവാമയിലെ വീട്ടിൽ സന്ദർശനം നടത്താൻ രണ്ടു ദിവസമായി ശ്രമിക്കുകയാണെന്നു മുഫ്തി പറഞ്ഞു. ബിജെപി മന്ത്രിമാര്‍ക്കും അവരുടെ കളിപ്പാവകൾക്കും ജമ്മു കശ്മീരിന്റെ മുക്കിനും മൂലയിലും വരെ പോകാം. സുരക്ഷ പ്രശ്നം എന്റെ കാര്യത്തിൽ മാത്രമാണ്. വഹീദിനെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തത്. അദ്ദേഹത്തിന്റെ കുടുംബത്തെ ഒന്നു സമാധാനിപ്പിക്കാൻ പോലും തന്നെ അനുവദിക്കുന്നില്ലെന്നും മുഫ്തി ട്വിറ്ററിൽ കുറിച്ചു.

വാഹിദിന്റെ കുടുംബത്തെ സന്ദർശിക്കാൻ തീരുമാനിച്ചതിന്റെ പേരിലാണ് തന്റെ മകളെ വീട്ടുതടങ്കലിലാക്കിയതെന്നും മുഫ്തി ആരോപിക്കുന്നു.

English Summary: Mehbooba Mufti Alleges Detained Again, Daughter Under House Arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com