ADVERTISEMENT

ബെംഗളൂരു ∙ ഓണ്‍ലൈന്‍ കോടതി നടപടിക്കിടെ സ്ക്രീനിൽ പ്രത്യക്ഷമായത് അശ്ലീല വിഡിയോ ദൃശ്യങ്ങള്‍. ഇതേതുടര്‍ന്നു കര്‍ണാടക ഹൈക്കോടതി വിഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം താൽക്കാലികമായി നിര്‍ത്തി. തിങ്കളാഴ്ച വൈകിട്ട് സൂം മീറ്റിങ് പ്ലാറ്റ്‌ഫോമിലാണ് അശ്ലീല വിഡിയോകള്‍ ദൃശ്യമായത്. അജ്ഞാത ഹാക്കര്‍മാരാണു പിന്നിലെന്നാണു സംശയം.

ചൊവ്വാഴ്ച രാവിലെയും ഇത്തരത്തിൽ ശ്രമമുണ്ടായതോടെ ഓൺലൈൻ വഴിയുള്ള കോടതി നടപടികൾ നിർത്തി. ബെംഗളൂരു, ധർവാഡ്, കലബുറഗി ബെഞ്ചുകൾ കേസ് പരിഗണിക്കുമ്പോഴായിരുന്നു സംഭവം. സൂമിൽ ചിലർ അനധികൃതമായി ലോഗിൻ ചെയ്തെന്നാണ് ആരോപണം.

2021 മേയ് 31 മുതൽ കര്‍ണാടക ഹൈക്കോടതി യു ട്യൂബിൽ ലൈവ് സ്ട്രീമിങ് ആരംഭിച്ചിരുന്നു. നിര്‍ഭാഗ്യകരമായ സംഭവമാണു നടന്നതെന്നും ചിലര്‍ സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്യുകയാണെന്നും ചീഫ് ജസ്റ്റിസ് പ്രസന്ന ബി.വരാലെ പറഞ്ഞു. റജിസ്ട്രാർ നൽകിയ പരാതിയിൽ ബംഗളൂരു പൊലീസ് അന്വേഷണം തുടങ്ങി.

English Summary:

Miscreants play porn, Karnataka HC suspends livestreaming and video-conferencing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com