ശബരിമല വിമാനത്താവളം: ഭൂമിയേറ്റെടുക്കൽ വിജ്ഞാപനമിറക്കി സർക്കാർ, ആക്ഷേപമുള്ളവർ 15 ദിവസത്തിനുള്ളിൽ അറിയിക്കണം
Mail This Article
തിരുവനന്തപുരം∙ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് വിജ്ഞാപനം പുറത്തിറക്കി സംസ്ഥാന സർക്കാർ. 1000.28 ഹെക്ടർ ഭൂമിയാണു സർക്കാർ ഏറ്റെടുക്കുന്നത്. ആക്ഷേപമുള്ളവർ 15 ദിവസത്തിനുള്ളിൽ അക്കാര്യം അറിയിക്കണമെന്നാണ് നിർദ്ദേശം.
Read Also: രണ്ടാം പട്ടികയിലും എറണാകുളമില്ല; മറുകണ്ടം ചാടി എത്തുമോ ബിജെപിയുടെ ‘സർപ്രൈസ്’ സ്ഥാനാർഥി?
47 സർവേ നമ്പരുകളിൽ നിന്നായി 441 കൈവശങ്ങളാണ് ഏറ്റെടുക്കുന്നത്. എരുമേലി തെക്ക്, മണിമല വില്ലേജുകളിലെ 19, 21,22, 23 ബ്ലോക്കുകളിൽ ഉൾപ്പെട്ട സ്ഥലങ്ങളാണ് ഏറ്റെടുക്കുന്നത്. എരുമേലി തെക്ക് വില്ലേജിലെ ബ്ലോക്ക് നമ്പർ 22 ൽ ഉൾപ്പെട്ട 281, 282, 283 സർവേ നമ്പരുകൾ കൂടാതെ മണിമല വില്ലേജിലെ ബ്ലോക്ക് നമ്പർ 21 ൽ ഉൾപ്പെട്ട 299 സർവേ നമ്പരിൽ ഉൾപ്പെട്ട 2264.09 ഏക്കർ സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റിൽ നിന്ന് ഏറ്റെടുക്കുന്നത്.
വിമാനത്താവളത്തിന്റെ ആദ്യഘട്ടം 2027ൽ പ്രവർത്തനക്ഷമം ആകുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ. വിമാനത്താവളത്തിന് 1.85 കോടി രൂപയാണ് ഇക്കുറി ബജറ്റിൽ അനുവദിച്ചത്. സാധ്യതാ പഠനത്തിനും വിശദമായ പദ്ധതി രേഖ തയാറാക്കുന്നതടക്കമുള്ള നടപടികൾക്കുമാണു തുക അനുവദിച്ചതെന്നു ബജറ്റിൽ പറയുന്നു. കഴിഞ്ഞ വർഷം ഇത് 2.01 കോടി രൂപയായിരുന്നു.