ADVERTISEMENT

ആലപ്പുഴ ∙ ചെന്നിത്തല തൃപ്പെരുംതുറ ‘കാർത്തിക’യിൽ രാജേഷ് (46) മാവേലിക്കരയിൽ ബാറിനു സമീപം മരിച്ചതു കൊലപാതകമെന്നു സംശയം. രണ്ടുപേർ രാജേഷിന്റെ തലയ്ക്ക് അടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. രാജേഷിന്റെ തലയിൽ മുറിവേറ്റിട്ടുണ്ട്.

ഇന്നു രാവിലെയാണു രാജേഷിനെ മരിച്ച നിലയിൽ കണ്ടത്. രാജേഷും മറ്റു മൂന്നുപേരും ഇന്നലെ ബാറിലെത്തി മദ്യപിക്കുന്നതിനിടയിൽ വാക്കുതർക്കമുണ്ടായെന്നും പിന്നീടു ബാറിന് എതിർവശത്തെ ബാങ്കിന്റെ വരാന്തയിൽ വച്ച് അടിപിടിയുണ്ടായെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

English Summary:

Police Investigating Verbal Argument Turned Fatal in Mavelikara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com