ADVERTISEMENT

തിരുവനന്തപുരം ∙ രാജഭരണ കാലം മുതൽ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയത്തിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട് മാലിന്യവാഹിനിയായിട്ട് വർഷങ്ങളായി. മുൻപ് തെളിനീരൊഴുകിയിരുന്ന തോട്ടിൽ ഇന്ന് ചപ്പുചവറടിഞ്ഞ് അഴുക്കുവെള്ളമൊഴുകുന്നു.

കഴിഞ്ഞ വർഷം മൂന്നു ദിവസം കൊണ്ട് ആമയിഴഞ്ചാൻ തോട്ടിൽനിന്നു വാരിയത് ഏഴു ലോഡിലധികം മാലിന്യമാണ്. പ്ലാസ്റ്റിക്കിനും ഇറച്ചിമാലിന്യത്തിനും പുറമേ പഴയ ടെലിവിഷനും മെത്തയും കമ്പിക്കഷണങ്ങളും തുടങ്ങി ഉപയോഗശൂന്യമായതെല്ലാം തോട്ടിലുണ്ടായിരുന്നു.

നഗരത്തിലെ വെള്ളക്കെട്ടിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യമാണ്. മഴക്കാലത്ത് തോട് കര കവിഞ്ഞൊഴുകുന്നതും പതിവാണ്. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ തോടിന്റെ കരയിൽ നിരീക്ഷണ ക്യാമറകൾ, മാലിന്യമിടാൻ ചവറുവീപ്പകൾ, തോടിന്റെ സംരക്ഷണഭിത്തിയിൽ കമ്പിവേലി തുടങ്ങി പ്രതിരോധ പ്രവർത്തനങ്ങൾ പലതും നടത്തിയെങ്കിലും ഫലം കണ്ടില്ല.

പാഴായത് കോടികൾ

ബജറ്റിൽ ഉൾപ്പെടെ കോടികൾ അനുവദിച്ചിട്ടും തോടിന്റെ അവസ്ഥയിൽ മാത്രം കാര്യമായ മാറ്റമുണ്ടായില്ല. തോടിന്റെ ശുചീകരണത്തിനും സംരക്ഷണത്തിനുമായി ആദ്യം 25 കോടിയും 2022-23-ലെ ബജറ്റിൽ 12 കോടി രൂപയുമാണ് അനുവദിച്ചത്. കണ്ണമ്മൂല മുതൽ നെല്ലിക്കുഴി വരെ തോട് വൃത്തിയാക്കി ആഴംകൂട്ടുന്നതിനായിരുന്നു 25 കോടി. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടും പ്രവർത്തനങ്ങൾ പൂർത്തിയായില്ല. നെല്ലിക്കുഴി മുതൽ ആക്കുളം കായൽവരെയുള്ള ഭാഗത്തെ പ്രവർത്തനങ്ങൾക്കാണ് 12 കോടി രൂപ അനുവദിച്ചത്. 12 കിലോമീറ്ററാണ് തോടിന്റെ നീളം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com