ADVERTISEMENT

കൊൽക്കത്ത∙ ആർ.ജി. കാർ മെഡിക്കൽ കോളജിലെ ബലാത്സംഗക്കൊല കേസിലെ പ്രതി സഞ്ജയ് റോയ് കൃത്യം നടന്ന ദിവസം ആശുപത്രിയിൽ എത്തുന്നതിന്റെ ദൃശ്യം പുറത്തുവിട്ട് അന്വേഷണസംഘം. കൃത്യം നടന്ന സ്ഥലത്തുനിന്നും അന്വേഷണസംഘത്തിന് പ്രതിയുടേതെന്നു കരുതുന്ന ഇയർഫോൺ കിട്ടിയിരുന്നു. അന്വേഷണസംഘം പുറത്തുവിട്ട ദൃശ്യങ്ങളിൽ പ്രതിയുടെ കഴുത്തിൽ ബ്ലൂടൂത്ത് ഇയർഫോൺ ചുറ്റിയിരിക്കുന്നത് വ്യക്തമാണ്. ചോദ്യംചെയ്യലിനിടെ സിസിടിവി ദൃശ്യം പ്രതിയെ കാണിക്കുകയും ചെയ്തു. 

പുലർച്ചെ 1.30നാണു പ്രതി ആശുപത്രിയിൽ എത്തുന്നത്. അതിനു മുൻപ് കൊൽക്കത്തയിലെ 2 അനാശാസ്യ കേന്ദ്രങ്ങളിൽ പ്രതി പോയിരുന്നു. ഓഗസ്റ്റ് 8നു രാത്രിയിൽ സോനഗച്ചിയിൽ എത്തിയ പ്രതി മദ്യപിച്ചതിനുശേഷം രണ്ട് അനാശാസ്യകേന്ദ്രങ്ങൾ സന്ദർശിച്ചു. തുടർന്ന് ആശുപത്രിയിലെത്തി. 

കേസിലെ പ്രതിയായ സഞ്ജയ് റോയുടെയും  മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെയും മറ്റ് അഞ്ചുപേരുടെയും നുണ പരിശോധന നടക്കുകയാണ്. സഞ്ജയ് റോയിയുടെ നുണപരിശോധന ജയിലിൽ വച്ചും മറ്റ് അഞ്ചുപേരുടെയും സിബിഐ ഓഫിസിൽവച്ചുമാണ് നടക്കുന്നത്.

ഡൽഹിയിലെ സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലെ പോളിഗ്രാഫ് സ്‍പെഷലിസ്റ്റ് സംഘമാണ് കൊൽക്കത്തയിൽ എത്തി പരിശോധന നടത്തുന്നത്. അതുകൂടാതെ മെ‍ഡിക്കൽ കോളജുമായി ബന്ധപ്പെട്ടു നടന്ന സാമ്പത്തിക തിരിമറികളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സിബിഐക്ക് കൈമാറിയതായി കൊൽക്കത്ത പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com