ADVERTISEMENT

ന്യൂഡൽഹി∙ തുടർച്ചയായി ഏഴു തവണ രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമെന്ന അവാർഡ് നേടിയതോടെ ഗുജറാത്തിലെ സൂറത്തിനെ ഇനി മത്സരത്തിൽ പങ്കെടുപ്പിക്കില്ലെന്നു കേന്ദ്ര നഗരകാര്യ മന്ത്രാലയം അറിയിച്ചു. ഇൻഡോർ (മധ്യപ്രദേശ്), നവി മുംബൈ (മഹാരാഷ്ട്ര) പോലെ തുടർച്ചയായി റാങ്കിങ്ങിൽ ആദ്യ സ്ഥാനങ്ങളിലെത്തുന്ന നഗരങ്ങളെയും വാർഷിക സ്വച്ഛത റാങ്കിങ്ങിൽ പൊതുവായി മത്സരിക്കാൻ അനുവദിക്കില്ലെന്നും ഈ നഗരങ്ങൾക്കായി ‘ഗോൾഡൻ സിറ്റീസ് ക്ലബ്’ എന്ന പുതിയ വിഭാഗം കൊണ്ടുവരുമെന്നും കേന്ദ്രമന്ത്രി മനോഹർ ലാൽ പറഞ്ഞു.

എപ്പോഴും ഒരേ നഗരങ്ങൾക്കു പുരസ്കാരം ലഭിക്കുന്നതിനാൽ മറ്റു സ്ഥലങ്ങളുടെ മത്സരബുദ്ധി കുറഞ്ഞെന്നു വിലയിരുത്തിയാണു നടപടി. ജനങ്ങളുടെ വോട്ടിങ് ഉൾപ്പെടെ അടിസ്ഥാനമാക്കിയാണു ശുചിത്വ നഗരങ്ങളെ കണ്ടെത്തുന്നത്. മാലിന്യ ശേഖരണം, തരംതിരിക്കൽ, സംസ്കരണം തുടങ്ങിയവയിലെ പുരോഗതിക്കാണ് ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുക. കഴിഞ്ഞ വർഷം 446 നഗരങ്ങൾ പങ്കെടുത്ത സർവേയിൽ ആദ്യ 300 സ്ഥാനങ്ങളിൽ കേരളത്തിലെ ഒരു നഗരവും ഉൾപ്പെട്ടില്ല.

English Summary:

Surat Too Clean? City Banned from Cleanest City Competition, Kerala Lags Behind

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com