ADVERTISEMENT

ഹേഗ് (നെതർലൻഡ്സ്) ∙ യുക്രെയ്ൻ അധിനിവേശത്തിനിടെ ചെയ്ത കുറ്റങ്ങൾക്ക് റഷ്യയുടെ മുൻ പ്രതിരോധമന്ത്രി സെർഗെയ് ഷൊയ്ഗു, ജനറൽ വലേറി ഗെറാസിമോവ് എന്നിവർക്കെതിരെ രാജ്യാന്തര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. യുക്രെയ്നിലെ വൈദ്യുതി ഉൽപാദനകേന്ദ്രങ്ങൾ തകർത്തതാണ് പ്രധാന കുറ്റം. യുക്രെയ്ൻ അധിനിവേശത്തിലെ യുദ്ധക്കുറ്റങ്ങൾക്ക് ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചവരുടെ എണ്ണം ഇതോടെ എട്ടായി.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ഇതിൽ പെടും. ഐസിസി നടപടിയെ യുക്രെയ്ൻ സ്വാഗതം ചെയ്തു. ഐസിസിയുടെ അധികാരപരിധിയിൽ പെടുന്ന കാര്യമല്ലിതെന്നും നിയമപരമല്ലെന്നും റഷ്യ പ്രതികരിച്ചു. യുക്രെയ്ൻ ഐസിസി അംഗമല്ലെങ്കിലും അവിടത്തെ കുറ്റങ്ങളിൽ നടപടിയെടുക്കാൻ 2013 നവംബറിൽ ഐസിസിക്ക് അധികാരം നൽകിയിരുന്നു. പുട്ടിന്റെ അടുത്ത അനുയായിയും യുക്രെയ്ൻ അധിനിവേശത്തിനു മുന്നിൽ നിന്നയാളുമാണ് ഷൊയ്ഗു. പ്രതിരോധ മന്ത്രി പദവിയിൽ നിന്നു മാറിയ അദ്ദേഹം ഇപ്പോൾ സുരക്ഷാസമിതി സെക്രട്ടറിയാണ്.

English Summary:

ICC issues arrest warrant for Russian army General and Former Defence Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com