ADVERTISEMENT

ഗാസ ∙ ദക്ഷിണ, ഉത്തര ഗാസയിൽ ആക്രമണം ശക്തിപ്പെടുത്തിയ ഇസ്രയേൽ സേന റഫയിൽ ഹമാസുമായി നേരിട്ടുള്ള പോരാട്ടം ആരംഭിച്ചു. ഹമാസിന്റെ ഒളിസങ്കേതങ്ങൾ ഉൾപ്പെടെ തകർത്തതായി ഇസ്രയേൽ സേന അവകാശപ്പെട്ടു. ടാങ്കുകളുമായി റഫയിൽ മുന്നേറുന്ന ഇസ്രയേൽ സേനയെ തടഞ്ഞ് ഹമാസ്, ഇസ്‍ലാമിക് ജിഹാദ് പ്രവർത്തകർ കനത്ത റോക്കറ്റ്, മോർട്ടാർ ആക്രമണം നടത്തി.

ഹമാസിന് ആയുധം എത്തിച്ചിരുന്ന ഒരു പ്രമുഖനെ വധിച്ചതായി ഇസ്രയേൽ സേന അറിയിച്ചു. അൽ നുസിറേത്തിൽ ഒരു അപ്പാർട്മെന്റിനു നേരെയുണ്ടായ ഷെല്ലാക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു. ഇതേസമയം, വെടിനിർത്തൽ ചർച്ചകളിൽ കാര്യമായ പുരോഗതിയില്ല. ഗാസയിലെങ്ങും കടുത്ത ഭക്ഷ്യക്ഷാമം തുടരുന്നു. പട്ടിണി മൂലം മരിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്. ഏദൻ കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന ഒരു ചരക്കുക്കപ്പലിനു നേരെ യെമനിലെ ഹൂതികൾ ആക്രമണം നടത്തി. 

English Summary:

Direct fight in Rafa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com