കലോത്സവ വേദികളിലെ ആ മെലിഞ്ഞ പെൺകുട്ടി; കയ്യിൽ ചോര പൊടിഞ്ഞു, വേദന നിറഞ്ഞു; ഇന്ന് തബലയിലെ ‘വനിതാ സ്റ്റാർ’
Mail This Article
×
തബലയുമായി നടന്നു പോകുന്ന ആ പെൺകുട്ടിയെ കോട്ടയം തലയാഴം ഗ്രാമത്തിലെ ചിലരെങ്കിലും കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. യുവജനോൽസവ വേദിയിൽ ആത്മവിശ്വാസത്തോടെ തബലയെടുത്തു സ്റ്റേജിൽ വച്ച് കൂളായി കൊട്ടിക്കയറിയ ആ മെലിഞ്ഞ പെൺകുട്ടിയെക്കുറിച്ച് അദ്ഭുതത്തോടെയാണ് അധ്യാപകർ സംസാരിച്ചത്. പഠനകാലത്തെ മത്സരവേദികളിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ആ പെൺകുട്ടിയുടെ തബലയോടുള്ള ഇഷ്ടം. അവൾക്കൊപ്പം ആ ഇഷ്ടവും വളർന്നു. ഒടുവിൽ, രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും കഴിഞ്ഞ് ഒരു കോളജിൽ ഗെസ്റ്റ് ലക്ചറർ ആയി ജോലി നോക്കവേ, അവൾക്കു തോന്നി ഗൗരവമായിത്തന്നെ തബല പഠിക്കണം. അങ്ങനെ ഹൈദരാബാദിലേക്ക് ആ പെൺകുട്ടി വണ്ടി കയറി. അതൊരു വലിയ യാത്രയുടെ തുടക്കമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.