‘‘ഞാൻ അനുഭവിച്ച ദുരിതങ്ങൾക്ക് ആര് മറുപടി നൽകും? ഹൈക്കോടതി മുഖേന ലഭിക്കുന്ന നഷ്ടപരിഹാരം 2013 മുതൽ 2024 വരെ 11 വർഷക്കാലം ഞാൻ അനുഭവിച്ച മാനസിക, ശാരീരിക പീഡനങ്ങള്‍ക്കു മതിയാകുമോ?’’ കുണ്ടറ ആലീസ് വധക്കേസിൽ സെഷൻസ് കോടതി വധശിക്ഷയ്ക്കു വിധിച്ച പാരിപ്പള്ളി സ്വദേശി ഗിരീഷ്‌കുമാർ ഉന്നയിക്കുന്ന ചോദ്യങ്ങളാണ്. 2024 ജൂലൈയിൽ ഹൈക്കോടതി ഗിരീഷ്‌കുമാറിനെ കുറ്റവിമുക്തനാക്കിയതോടെ മറ്റൊരു ചോദ്യവും ഉയരുന്നു – ആരാകും ആലീസിനെ കൊന്നത്? പ്രതിയെ കുറ്റവിമുക്തനാക്കിയുള്ള ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയത്, കേസ് അന്വേഷിച്ച സംഘത്തിന്റെ പൊറുക്കാനാകാത്ത പിഴവുകൾ. ആർക്കു വേണ്ടിയാണ് ആലീസ് കൊലക്കേസ് കെട്ടിച്ചമച്ചതെന്ന നാട്ടുകാരുടെ ചോദ്യത്തിനു മറുപടി നൽകേണ്ടതും അന്വേഷണത്തിനു നേതൃത്വം നൽകിയ പൊലീസാണ്. 11 വർഷങ്ങൾക്കു ശേഷം ഗിരീഷ് നിരപരാധിയെന്ന വിധി വരുമ്പോൾ, പിന്നെ സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചതെങ്ങനെ എന്ന സംശയവും ശക്തം. 2013ൽ നടന്ന കൊലപാതകത്തിന്റെയും ഗിരീഷ് പ്രതിയാക്കപ്പെട്ടതിന്റെയും ചരിത്രത്തിന് ഒട്ടേറെ കാര്യങ്ങൾ പറയാനുണ്ട്. അതിലേക്ക്...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com