മുൻനിര എണ്ണ ഉൽപാദക രാജ്യങ്ങളിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും യുഎസിലെ പലിശ നിരക്ക് സംബന്ധിച്ച സൂചനകളും എണ്ണവിലയെ ആശങ്കയുടെ ഉയരങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോകുമോ? ഇറാൻ പ്രസിഡന്റ് ഇബ്രാഹിം സഈദി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതും സൗദി ഭരണാധികാരി സൽമാൻ രാജാവിനെ കടുത്ത പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതും എണ്ണ വിപണിയിൽ പ്രതിഫലിക്കുമോ എന്ന ആശങ്കയോടെയായിരുന്നു കഴിഞ്ഞ ദിവസങ്ങൾ കടന്നു പോയത്. അതോടൊപ്പം യുഎസ് ഫെഡ് നിരക്ക് കൂടുമോ കുറയുമോ എന്നത് കേന്ദ്രീകരിച്ചും ചർച്ചകൾ ശക്തമാകുകയാണ്. മധ്യേഷ്യയെ ആശങ്കയിലാഴ്ത്തിയ രണ്ട് സംഭവങ്ങളെത്തുടർന്ന് മേയ് 20ന് ബ്രെന്റ് ക്രൂഡ് 32 സെന്റ് (0.4 ശതമാനം) ഉയർന്ന് ബാരലിന് 84.30 ഡോളറിലെത്തിയിരുന്നു. മേയ് 10ന് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. അതേസമയം, യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് 5 സെന്റ് വർധിച്ച് 80.11 ഡോളറിലുമെത്തി. മേയ് ഒന്നിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു അത്. എന്നാൽ, മേയ് 21ന് കാര്യങ്ങൾ വീണ്ടും മാറിമറിഞ്ഞു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com