പരിശോധനയ്ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റു മരിച്ച വന്ദന ദാസിൽ കേരളത്തിലെ സ്ത്രീ തൊഴിലാളികൾ ഭൂരിഭാഗവും കണ്ടത് സ്വന്തം മുഖമാണ്. സുരക്ഷിതമല്ലാത്ത ജോലി സാഹചര്യങ്ങളിൽ ജീവൻ പണയം വച്ചു പണിയെടുക്കുന്നവർ. ഭാഗ്യംകൊണ്ടു മാത്രമാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത് എന്നു കരുതുന്നവർ. ആരോഗ്യപ്രവർത്തകർ മാത്രമല്ല, വനിതാ ഗേറ്റ് കീപ്പർമാരും ബസ് കണ്ടക്ടർമാരും പൊലീസുകാരും ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരും ഉൾപ്പെടും ആ പട്ടികയിൽ. ജോലിസ്ഥലത്ത് സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ പല തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും സുരക്ഷയുടെ കാര്യത്തിൽ എന്തു നടപടിയാണ് നമ്മുടെ സംവിധാനങ്ങൾ എടുത്തത്? അതിക്രമത്തെപ്പറ്റി പരാതിപ്പെട്ടവർക്ക് എന്തു സംരക്ഷണമാണു നൽകിയത്? എങ്ങനെയാണു തൊഴിലിടങ്ങൾ പ്രവർത്തിക്കേണ്ടത്?

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com