കാപ്പ ചുമത്തി നാടുകടത്തപ്പെടുന്നവർ പുതിയ സ്ഥലത്ത് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ കടുത്ത നടപടി ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. കാപ്പ ശിക്ഷയുടെ കാലാവധി കഴിഞ്ഞശേഷം ‘പണി’ക്കിറങ്ങിയാലും നടപടി കടുത്തതാകും. എന്നാൽ, ഇതൊക്കെ പറച്ചിലിലേ ഉള്ളൂ. കാര്യത്തോടടുക്കുമ്പോൾ പൊലീസിന്റെ സമീപനം മയപ്പെടും. ഗുണ്ടാനേതാവായ അർജുൻ ആയങ്കിയെ 2022ൽ കാപ്പ പട്ടികയിൽനിന്ന് ഒഴിവാക്കിയത് അങ്ങനെയാണ്. കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതിയാണ് അർജുൻ. കൂടാതെ ഒട്ടേറെ രാഷ്ട്രീയ കുറ്റകൃത്യങ്ങളിലും പങ്കാളി. 2017നു ശേഷം കേസുകളില്ലെന്നു കാണിച്ചു കാപ്പ അഡ്വൈസറി ബോർഡിൽ നൽകിയ അപ്പീൽ പ്രകാരമാണ് അർജുൻ പട്ടികയിൽനിന്നു പുറത്തുകടന്നത്. കണ്ണൂരിൽനിന്നു തട്ടകം മാറ്റിയ അർജുൻ മലപ്പുറം, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിൽ താവളങ്ങൾ കണ്ടെത്തി. കോട്ടയത്തു ട്രെയിനിൽ വനിതാ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com