ഇന്ത്യയിൽ വർഗീയത ഏതാണ്ടു പൂർണമായും മാന്യവൽക്കരിക്കപ്പെട്ടുകഴിഞ്ഞ ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഒരിക്കൽ അതു മൂടിവച്ച രഹസ്യമായിരുന്നെങ്കിൽ ഇന്നത് അഭിമാനപൂർവം പ്രഖ്യാപിക്കുന്ന വിശ്വാസമായി മാറിക്കഴിഞ്ഞു. വർഗീയത കേരളത്തിൽ സാധാരണജനത്തിനു ചിന്താക്കുഴപ്പമുണ്ടാക്കുന്ന പ്രതിഭാസമാണ്. കാരണം, നാം അഭിമാനിക്കുന്ന േകരളീയതയ്ക്കു കടകവിരുദ്ധമാണ് വർഗീയ വിദ്വേഷമെന്നു സാധാരണ മലയാളിയുടെ അടിസ്ഥാനബുദ്ധി പറയുന്നു. പക്ഷേ, മാധ്യമങ്ങളിലും രാഷ്ട്രീയരംഗത്തും സംസ്കാരികമേഖലയിലും വർഗീയതയ്ക്കു ലഭിക്കുന്ന സ്വീകാര്യത അവരെ വലയ്ക്കുന്നു. സമൂഹത്തിൽ മേൽക്കൈയുള്ളവർ വർഗീയവെറിയിൽ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കെടുക്കുന്നു അഥവാ അതിനു നിശ്ശബ്ദ പിന്തുണ നൽകുന്നു എന്നതു ജനത്തെ കുഴക്കുന്നു. അവർ അതുവരെ ആശ അർപ്പിച്ചിരുന്ന ഒരു ലോകം ഇടിഞ്ഞുവീഴുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com