2005ലാണ്. പാലക്കാട് ജില്ലാ ആശുപത്രിയുടെ മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിനായി ഒരു 60 വയസ്സുകാരന്റെ മൃതദേഹമെത്തി. ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തതാണ്. സ്വാഭാവികമായും തല ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു. വസ്ത്രങ്ങളും ആകെ കീറിപ്പറിഞ്ഞ നിലയിൽ. പോസ്റ്റ്മോർട്ടത്തിന്റെ ഭാഗമായി വസ്ത്രങ്ങൾ ഓരോന്നായി അഴിച്ച് പരിശോധന ആരംഭിച്ചു. അപ്പോഴാണ് അയാൾ ധരിച്ചിരുന്ന അടിവസ്ത്രത്തിന്റെ പോക്കറ്റിൽ ചില കടലാസുകൾ കാണുന്നത്. അക്കാലത്ത് വ്യാപകമായിരുന്ന ഒറ്റനമ്പർ ലോട്ടറികളായിരുന്നു അവ. കുറച്ച് ലോട്ടറികൾക്കൊപ്പം നമ്പറുകൾ കുത്തിക്കുറിച്ച തുണ്ടുകടലാസുകളും ആ പോക്കറ്റിനുള്ളിൽ നിന്നു കിട്ടി. ഞാനിത് കണ്ടിട്ട്, ഇതെന്താ എന്ന് മനസ്സിലാവാതെ നോക്കിക്കൊണ്ടിരിക്കുകയാണ്. അന്ന് എന്റെ ഒപ്പം ജോലി ചെയ്തിരുന്ന ബലവേന്ദ്രൻ എന്നൊരാളുണ്ടായിരുന്നു. ബലവേന്ദ്രൻ എന്നോട് പറഞ്ഞു, ‘‘സാറേ ഇതിപ്പോ ഒരുപാട് കേസുകൾ ഇങ്ങനെയുണ്ട്. കയ്യിലെ പൈസയ്ക്ക് മുഴുവൻ ലോട്ടറി എടുക്കും. ഒടുവിൽ

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com