‘‘രണ്ടു ദിവസം കൊണ്ട് നിങ്ങളെല്ലാവരും അറിയും’’– അറം പറ്റിയ വാക്കായിരുന്നു അതെന്ന് പി.പി.ദിവ്യയെന്ന മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരിച്ചറിഞ്ഞപ്പോഴേക്കും ഏറെ വൈകിയിരുന്നു. കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിനെതിരെ കലക്ടറ്റിലെ റവന്യു ജീവനക്കാരുടെ യാത്രയയപ്പ് യോഗത്തിൽ വിളിക്കപ്പെടാത്ത അതിഥിയായെത്തി പ്രസിഡന്റ് തോന്നിയതെല്ലാം പറയുമ്പോൾ അത് പലരുടെയും ജീവിതം മാറ്റിമറിക്കുമെന്നും ആരും കരുതിയിരുന്നില്ല. കൈവിട്ട ആയുധവും വാ വിട്ട വാക്കും മനുഷ്യനെ നശിപ്പിക്കുമെന്നൊരു പഴമൊഴിയുണ്ട്. അതാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയുടെ ജീവിതത്തിലും സംഭവിച്ചത്. അറംപറ്റിയ വാക്കുകളായിരുന്നു ദിവ്യയുടെ നാവിൽനിന്നു വന്നതെല്ലാം. പി.പി.ദിവ്യയുടെ അവസാനത്തെ പൊതുപ്രസംഗം. എഡിഎം കെ.നവീൻ ബാബുവിനെ അപഹസിച്ചുകൊണ്ട് ദിവ്യ കത്തിക്കയറിയ പ്രസംഗത്തിലെ ഒരു വരി ഇങ്ങനെയായിരുന്നു. ‘‘ഒരു നിമിഷം മതി നമുക്ക് എന്തും സംഭവിക്കാൻ. ആ നിമിഷത്തെക്കുറിച്ച് ഓർ‌ത്തുകൊണ്ട് നമ്മളെല്ലാവരും ജോലി ചെയ്യണം എന്നു മാത്രമാണ് ഞാൻ ഇപ്പോൾ നിങ്ങളോട് പറയുന്നത്’’. അങ്ങനെയൊരു ആലോചനയില്ലാതെ, ഒരു നിമിഷം... അത് രണ്ട് പെൺമക്കളുള്ള ഒരു കുടുംബത്തിന്റെ പ്രതീക്ഷ തകർത്തതിനൊപ്പം

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com