ഒളിംപ്യൻ പി.ടി.ഉഷയുടെ ഓർമകളിലെ കനലും കൽക്കണ്ടവുമാണു ലൊസാഞ്ചലസ് ഒളിംപിക്സ്. എക്കാലവും നെരിപ്പോടുപോലെ നീറുന്ന വേദന. ഒപ്പം, ലോക ട്രാക്കിലെ വൻമരങ്ങൾക്കൊപ്പം പേരെഴുതിച്ചേർക്കപ്പെട്ടതിന്റെ മധുരിപ്പിക്കുന്ന സന്തോഷവും. 1984ലെ ലൊസാഞ്ചലസ് ഒളിംപിക്സിൽ 400 മീറ്റർ ഹർഡിൽസിൽ സെക്കൻഡിന്റെ നൂറിലൊരംശത്തിന്റെ വ്യത്യാസത്തിൽ കേരളത്തിന്റെ ‘പൊന്നുഷസ്സി’നു വെങ്കലം നഷ്ടമായതിന്റെ 40–ാം വാർഷികമാണിത്. രാജ്യാന്തര ഒളിംപിക് ദിനത്തിൽ ലൊസാഞ്ചലസിലെ ട്രാക്കിലേക്ക് നൊമ്പര ഹർഡില‍ുകൾ ചാടിക്കടന്നു പായുകയാണു ‘പയ്യോളി എക്സ്പ്രസ്.’ 27–ാം തീയതി 60 വയസ്സ് പൂർത്തിയാകുന്ന ഉഷ, 20–ാം വയസ്സിലെ മത്സര മുഹൂർത്തങ്ങളിലൂടെ വീണ്ടും സഞ്ചരിക്കുന്നു...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com