ADVERTISEMENT

കൊച്ചി∙ സപ്ലൈകോയ്ക്ക് പഞ്ചസാര മധുരം ഇല്ലാതായിട്ട് ഏകദേശം 9 മാസം. കഴിഞ്ഞ വർഷം ഓണക്കാലത്ത് നാമമാത്രമായി ചില ഔട്‌ലെറ്റുകളിൽ ഉണ്ടായിരുന്ന സബ്സിഡി ഇനമായ പഞ്ചസാരയെ സപ്ലൈകോ ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. പുതുക്കിയ വില പ്രകാരം ഒരു കിലോഗ്രാം പഞ്ചസാരയ്ക്ക് സപ്ലൈകോയിലെ സബ്സിഡി നിരക്ക് 28 രൂപയാണ്. എന്നാൽ പൊതുവിപണിയിൽ 45 രൂപയുണ്ട്. വിലയിലെ ഈ അന്തരമാണ് ടെൻഡറിൽ നിന്നു പഞ്ചസാര പുറത്താകാനുള്ള പ്രധാന കാരണം. കൂടാതെ പഞ്ചസാര വിതരണം ചെയ്യുന്ന മഹാരാഷ്ട്രയിലെ പഞ്ചസാര ഫാക്ടറികൾക്ക് കോടിക്കണക്കിനു രൂപ സപ്ലൈകോ നൽകാനുള്ളതിനാൽ അവർ ടെൻഡറിൽ നിന്നു വിട്ടുനിൽക്കുകയാണ്.

കുടിശിക തുക നൽകാത്തതിനാൽ സബ്സിഡി ഇനത്തിലുള്ള വളരെ കുറച്ച് സാധനങ്ങളാണ് ഇപ്പോൾ സപ്ലൈകോയിൽ ടെൻഡറിൽ ഉൾപ്പെടുന്നത്. വിതരണക്കാരുടെ എണ്ണവും കുറഞ്ഞു. ഏകദേശം 400 കോടി രൂപയാണ് സപ്ലൈകോ വിതരണക്കാർക്ക് നൽകാനുള്ളത്. ഈ മാസത്തെ ടെൻഡറിൽ ആറോളം ഉൽപന്നങ്ങൾക്ക് പർച്ചേസ് ഓർഡർ ആയിട്ടുണ്ടെന്നാണ് സപ്ലൈകോ പറയുന്നത്. ഇതിൽ ചെറുപയർ, ഉഴുന്ന്, പച്ചരി, മുളക്, ജയ അരി, കുറുവ അരി എന്നിവയിൽ രണ്ട് ഉൽപന്നങ്ങൾ ഒഴികെ ബാക്കിയെല്ലാം അളവു കുറച്ചു പേരിനു മാത്രമാണ് വിതരണത്തിന് എത്തുക.

English Summary:

Supplyco outlets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com