ADVERTISEMENT

ന്യൂഡൽഹി ∙ റസ്റ്റോ–ബേക്കറികൾക്ക് നികുതിക്കുരുക്കുമായി ജിഎസ്ടി ഇന്റലിജന്റ്സ് ഡയറക്ടറേറ്റ്. ബേക്കറികൾക്കൊപ്പം റസ്റ്ററന്റ് പ്രവർത്തിച്ചാലും ജിഎസ്ടി നിരക്ക് ബേക്കറിക്ക് തുല്യമായത് നൽകണമെന്നാണ് ജിഎസ്ടി ഇന്റലിജന്റ്സ് ഡയറക്ടറേറ്റ് ജനറൽ നിർദേശം. ഹോട്ടലുകൾ 5% നികുതി നൽകുമ്പോൾ ബേക്കറികൾക്ക് 18% ആണ് നികുതി. ഇത്തരത്തിൽ നികുതിയടയ്ക്കാത്ത ബേക്കറികൾക്ക് ജിഎസ്ടി വകുപ്പ് പിഴ നോട്ടിസ് അയച്ചു തുടങ്ങി. പ്രമുഖ റസ്റ്റോ ബേക്കറി ശൃംഖലകൾക്കാണ് ആദ്യഘട്ടത്തിൽ നോട്ടിസ് അയച്ചിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും റസ്റ്റോ–ബേക്കറികളിൽ ജിഎസ്ടി പരിശോധന നടത്താനും നിർദേശമുണ്ട്.

സംസ്ഥാനത്തെ മിക്ക ബേക്കറികൾക്കും അനുബന്ധമായി റസ്റ്ററന്റുകൾ പ്രവർത്തിക്കുന്നുണ്ട്. റസ്റ്ററന്റുകളിൽ 5% നികുതി നൽകി വിൽക്കുന്ന ഒരേ വിഭവം ബേക്കറിയിൽ വിൽക്കാൻ 18% ശതമാനമാണ് നികുതി. അതായത് 100 രൂപയുടെ ബർഗർ റസ്റ്ററന്റിൽ നിന്ന് 105 രൂപയ്ക്ക് വാങ്ങുമ്പോൾ ബേക്കറിയിൽ 118 രൂപ നൽകേണ്ടി വരും. ഇതുകൊണ്ടുതന്നെ നിരക്ക് കുറയ്ക്കാൻ റസ്റ്റോ–ബേക്കറികളിൽ മിക്കതിലും റസ്റ്ററന്റുകളിലെ ജിഎസ്ടി സ്ലാബാണ് പിന്തുടരുന്നത്.  എന്നാൽ ബിസിനസ് സ്ഥാപനങ്ങളുടെ ജിഎസ്ടി വർഗീകരണത്തിലെ ആശയക്കുഴപ്പം മൂലമാണ് അധിക നികുതി നൽകേണ്ടിവരുന്നതെന്നും റസ്റ്റോ–ബാറുകൾ പോലെ റസ്റ്റോ–ബേക്കറികൾക്ക് പ്രത്യേക വിഭാഗം നൽകണമെന്നുമാണ് ബേക്കറി ഉടമകളുടെ ആവശ്യം.

English Summary:

Tax will be charged even if the restaurant works with the bakeries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com