ADVERTISEMENT

കേന്ദ്ര സർക്കാരിലെ നൈപുണ്യ വികസന സംരംഭകത്വ, ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെ സഹമന്ത്രി രാജീവ് ചന്ദ്രശേഖർ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക ഏപ്രിൽ 4 നാണ് സമർപ്പിച്ചത്. ഇത് പ്രകാരം  ചന്ദ്രശേഖറിന് 23.65 കോടി രൂപയുടെ ആസ്തിയുണ്ട്. രാജ്യത്തിന് പുറത്തുള്ള  ആസ്തികൾ ഉൾപ്പെടുത്തിയാൽ, അദ്ദേഹത്തിന്റെ മൊത്തം ആസ്തി 28.09 കോടി രൂപയാണ്.  ഇതിൽ 13.69 കോടി മൂല്യമുള്ള ജംഗമ ആസ്തികളും (ഓഫ്‌ഷോർ ആസ്തികൾ ഉൾപ്പെടെ) 14.4  കോടി മൂല്യമുള്ള സ്ഥാവര ആസ്തികളും ഉൾപ്പെടുന്നു. ബാങ്ക് അക്കൗണ്ടുകളിലായി 10.38 കോടി രൂപയും ബോണ്ടുകളിലായി 45.7 കോടി രൂപ നെഗറ്റീവ് ആസ്തിയും 41.2 കോടി വ്യക്തിഗത വായ്പയും 3.35 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും ഉൾപ്പെടുന്നു.

സത്യവാങ്മൂലത്തിൽ ചന്ദ്രശേഖറിന്റെ ഭാര്യ അഞ്ജു ചന്ദ്രശേഖറിന് 12.47 കോടി രൂപയുടെ സ്വത്താണ് ഉള്ളത്. അതിനാൽ കുടുംബത്തിന്റെ ആകെ ആസ്തികൾ 36 കോടി രൂപയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 29 കോടി രൂപ കുറഞ്ഞു. 2018-ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, 27.98 കോടി രൂപയുടെ വ്യക്തിഗത ജംഗമ സ്വത്തുക്കളും 12. 96 കോടി മൂല്യമുള്ള സ്ഥാവര സ്വത്തുക്കളും ഉൾപ്പെടെ 65 കോടി രൂപയുടെ സ്വത്ത് ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു. 2018ൽ ഭാര്യയുടെ ഉടമസ്ഥതയിലുള്ള 9.41 കോടി രൂപയും രണ്ട് ആശ്രിതരുടെ ഉടമസ്ഥതയിൽ 7.7 കോടിയും 6.67 കോടിയും വിലമതിക്കുന്ന ജംഗമ സ്വത്തുക്കൾ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 2024-ലെ സത്യവാങ്മൂലത്തിൽ, കോവിഡ്-19-ന് ശേഷമുള്ള വർഷമായ 2021-22 സാമ്പത്തിക വർഷത്തിൽ 680 രൂപ നികുതി നൽകേണ്ട വരുമാനം ചന്ദ്രശേഖർ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ജു ചന്ദ്രശേഖറിന് അതേ സാമ്പത്തിക വർഷം നികുതി നൽകേണ്ട വരുമാനം 18.7 ലക്ഷം രൂപയായിരുന്നു.

2018-19 സാമ്പത്തിക വർഷത്തിൽ 10.83 കോടി രൂപയായിരുന്ന ചന്ദ്രശേഖറിന്റെ നികുതി വരുമാനം 2022-23ൽ  ഏകദേശം 5.59 ലക്ഷം രൂപയായി കുത്തനെ ഇടിഞ്ഞതായി സത്യവാങ്മൂലത്തിൽ പറയുന്നു.സത്യവാങ്മൂലത്തിൽ ചന്ദ്രശേഖറിന് കാറില്ല.

2024ലെ സത്യവാങ്മൂലമനുസരിച്ച് കേന്ദ്രമന്ത്രിക്ക് 19.41 കോടി രൂപയും ഭാര്യക്ക് 1.6 കോടി രൂപയുമാണ് ബാധ്യതയുള്ളത്.

English Summary:

The Assets of Rajeev Chandrasekhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com