ADVERTISEMENT

ലക്നൗ ∙ ഈ ദക്ഷിണാഫ്രിക്കയെ ശരിക്കും ഭയപ്പെടണം! കഴിഞ്ഞ വാരാന്ത്യത്തിൽ ശ്രീലങ്കയ്ക്കെതിരെ സെഞ്ചറികൾ വാരിക്കൂട്ടിയാണ് തിളങ്ങിയതെങ്കിൽ ഇക്കുറി ഇരകളായത് 5 തവണ ലോകചാംപ്യൻമാരായ ഓസീസ്. അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 134 റൺസിനാണ് ദക്ഷിണാഫ്രിക്കയുടെ വിജയം.

312 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 40.5 ഓവറിൽ 177ന് ഓൾഔട്ടായി. തുടരെ രണ്ടാം മത്സരത്തിലും സെഞ്ചറി നേടിയ ഓപ്പണർ ക്വിന്റൻ ഡികോക്കും (109) അർധശതകം നേടിയ എയ്ഡൻ മാർക്രവും (56) ബോളിങ് നിര ഒന്നടങ്കവും ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി മിന്നി.

2 മത്സരങ്ങളിൽ നിന്ന് 4 പോയിന്റ് നേടിയ ദക്ഷിണാഫ്രിക്ക നെറ്റ് റൺറേറ്റിന്റെ മികവിൽ ഒന്നാമതെത്തി. തുടരെ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട ഓസീസ് പോയിന്റൊന്നും നേടാതെ ഒൻപതാം സ്ഥാനത്താണ്. ഡികോക്കാണ് പ്ലെയർ ഓഫ് ദ് മാച്ച്. സ്കോർ: ദക്ഷിണാഫ്രിക്ക– 50 ഓവറിൽ 7 വിക്കറ്റിന് 311, ഓസ്ട്രേലിയ– 40.5 ഓവറിൽ 177ന് ഓൾഔട്ട്.

സ്കോർ ബോർഡിൽ 70 റൺസ് തികയ്ക്കും മുൻപ് 5 ബാറ്റർമാരെ നഷ്ടപ്പെട്ട ഓസ്ട്രേലിയയ്ക്ക് മത്സരത്തിൽ ഒരിക്കലും മുൻതൂക്കം നേടാനായില്ല. മാർനസ് ലബുഷെയ്ൻ (46), വാലറ്റക്കാരായ മിച്ചൽ സ്റ്റാർക്ക് (27), ക്യാപ്റ്റൻ പാറ്റ് കമിൻസ് (22) എന്നിവർ മാത്രമാണ് അൽപമെങ്കിലും പൊരുതിയത്. കഗീസോ റബാദ മൂന്നും മാർക്കോ യാൻസൻ, കേശവ് മഹാരാജ്, 

തബരേസ് ഷംസി എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഡികോക്കിന്റെ ഉജ്വല ഫോമിന്റെ ചിറകിലേറിയാണ് 311 റൺസ് കുറിച്ചത്. 106 പന്തിൽ 8 ഫോറും 5 സിക്സുമടങ്ങുന്നതാണ് ഡികോക്കിന്റെ ഇന്നിങ്സ്. ടെംബ ബവൂമയുടെ രണ്ടു ക്യാച്ചുകളും മാർക്രത്തിന്റെ ഒരു ക്യാച്ചും വിട്ടുകളഞ്ഞ ഓസീസ് ഫീൽഡർമാരുടെ പ്രകടനം പരിതാപകരമായിരുന്നു.

English Summary:

South africa wins against Australia in ODI World Cup 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com