ADVERTISEMENT

ഡോർട്മുണ്ട് (ജർമനി) ∙ സൂപ്പർ സ്ട്രൈക്കർമാരായ കിലിയൻ എംബപ്പെയുടെയും (56–ാം മിനിറ്റ്), റോബർട്ട് ലെവൻഡോവ്സ്കിയുടെയും (79) പെനൽറ്റി ഗോളുകളിൽ യൂറോ കപ്പിൽ സമനിലയിൽ പിരിഞ്ഞ് ഫ്രാൻസും പോളണ്ടും (1–1). സമനിലയിലായെങ്കിലും ഡി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ഫ്രാൻസ് (5 പോയിന്റ്) പ്രീക്വാർട്ടറിലെത്തി. പോളണ്ട് നേരത്തെ തന്നെ പുറത്തായിരുന്നു.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നെതർലൻഡ്സിനെതിരെ തകർപ്പൻ ജയവുമായി ഓസ്ട്രിയ (6 പോയിന്റ്) ഗ്രൂപ്പ് ചാംപ്യന്മാരായി പ്രീക്വാർട്ടറിലെത്തി. സ്കോർ: ഓസ്ട്രിയ–3, നെതർലൻഡ്സ്–2. തോറ്റെങ്കിലും മികച്ച മൂന്നാം സ്ഥാന നേട്ടവുമായി നെതർലൻഡ്സും (4 പോയിന്റും) പ്രീക്വാർട്ടറിലെത്തും.

ഓസ്ട്രിയയ്ക്കെതിരെ നെതർലൻഡ്സ് താരം ഡോൻയെൽ മാലൻ 6–ാം മിനിറ്റിൽ ‌സെൽഫ് ഗോൾ വഴങ്ങി. ഈ യൂറോയിലെ ഏഴാം സെൽഫ് ഗോളാണിത്. റൊമാനോ സ്മിഡ് (59), മാർസൽ സബിറ്റ്സർ (80) എന്നിവരാണു ഓസ്ട്രിയയുടെ മറ്റു ഗോളുകൾ നേടിയത്. നെതർലൻഡ്സിനായി ലിവർപൂൾ താരം കോഡി ഗാക്പോയും (47), അത്‍ലറ്റിക്കോ മഡ്രിഡ് സ്ട്രൈക്കർ മെംഫിസ് ഡിപായിയും (75) സ്കോർ ചെയ്തു. 

English Summary:

Netherlands Advance to Euro Cup Prequarters Despite Loss to Austria

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com