സിവിൽ പൊലീസ് ഒാഫിസർ: 307 പുതിയ ഒഴിവുകൂടി, ഇതുവരെ 4029 നിയമനം
Mail This Article
സിവിൽ പൊലീസ് ഓഫിസർ തസ്തികയുടെ 307 ഒഴിവുകൂടി പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തു.
വിവിധ ബറ്റാലിയനുകളിലായി ഫെബ്രുവരി 17നാണ് ഈ ഒഴിവ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ ഒഴിവ് തിരുവനന്തപുരം (എസ്എപി) ജില്ലയിലാണ്–88. കുറവ് കാസർകോട് (കെഎപി–4) ജില്ലയിൽ–25. ഇടുക്കി (കെഎപി–5) ജില്ലയിൽ ഒഴിവൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മറ്റു ജില്ലകളിൽ റിപ്പോർട്ട് ചെയ്ത ഒഴിവ്: പത്തനംതിട്ട (കെഎപി.3)–35, എറണാകുളം (കെഎപി.1)–60, തൃശൂർ (കെഎപി.2)–49, മലപ്പുറം (എംഎസ്പി)–50.
പത്തനംതിട്ടയിൽ നിയമന ശുപാർശ
പത്തനംതിട്ട (കെഎപി–3) ജില്ലയിൽ റിപ്പോർട്ട് ചെയ്ത 35 ഒഴിവിൽ നിയമന ശുപാർശയായി. ഇതോടെ ജില്ലയിലെ ആകെ നിയമന ശുപാർശ 728 ആയി.
നിയമനനില: ഓപ്പൺ മെറിറ്റ്–652, ഈഴവ–664, എസ്‌സി–1213, എസ്ടി–സപ്ലിമെന്ററി 14, മുസ്‌ലിം–856, എൽസി/എഐ–670, ഒബിസി–867, വിശ്വകർമ–707, എസ്ഐയുസി നാടാർ–961, എസ്‌സിസിസി–സപ്ലിമെന്ററി 6, ധീവര–695, ഹിന്ദു നാടാർ–1344.
ഇതുവരെ 29% നിയമന ശുപാർശ
സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിൽനിന്നു നടന്നത് 29% നിയമന ശുപാർശ. 7 ബറ്റാലിയനുകളിലായി 4029 പേർക്ക് ഇതുവരെ നിയമന ശുപാർശ ലഭിച്ചു. ഇതിൽ 975 ശുപാർശയും എൻജെഡി ഒഴിവുകളിലാണ്. ഇതു കുറച്ചാൽ യഥാർഥ നിയമനം 3054 മാത്രം. ഏറ്റവും കൂടുതൽ പേർക്കു നിയമന ശുപാർശ ലഭിച്ചത് മലപ്പുറം (എംഎസ്പി) ജില്ലയിലാണ്–751. കുറവ് ഇടുക്കി (കെഎപി–5) ജില്ലയിൽ–387. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഏപ്രിൽ 12ന് അവസാനിക്കും.