ADVERTISEMENT

കണ്ണൂർ∙ അപകടം നടന്നാലേ പഠിക്കൂ എന്ന അവസ്ഥയിലാണ് അധിക‍ൃതർ എന്നു തോന്നുന്നു. അതോ ഇനിയും പഠിച്ചിട്ടില്ല എന്നാണോ? ഇന്നലെ കക്കാട് പാലക്കാട് സ്വാമി മഠത്തിനു സമീപം സ്കൂട്ടർ യാത്രക്കാരനായ കെ. രാജേഷ് മരിച്ചതിന്റെ ഉത്തരവാദിത്തം ചെന്ന് എത്തി നിൽക്കുന്നത് ആരുടെ അനാസ്ഥ കൊണ്ടാണെന്നു വ്യക്തം. റോഡ് നിർ‌മാണം നടക്കുമ്പോൾ ഇത്ര ശ്രദ്ധ നൽകിയാൽ മതിയോ എന്നാണു പ്രദേശത്തുകാർ ചോദിക്കുന്നത്.

ജെല്ലിയും മറ്റും കൂട്ടിയിട്ടതു റോഡിലാണ്. ഓവുചാൽ നിർമിക്കുന്നതിനു കുഴിച്ച മണ്ണ് കൂട്ടിയിട്ടതും റോഡ് അരികിലാണ്. ചെറുവാഹനങ്ങൾ  ഏതു നിമിഷവും അപകടത്തിൽ പെടും എന്ന സാഹചര്യം. വാഹനങ്ങളുടെ രാത്രി കാലത്തെ യാത്ര ഏറെ പ്രയാസകരവും ഭീതിപ്പെടുത്തുന്നതുമാണ്. കുറേക്കൂടി ശ്രദ്ധയുണ്ടായിരുന്നെങ്കിൽ റോഡിൽ ജീവൻ പൊലിയുന്നത് ഒഴിവാക്കാമായിരുന്നുവെന്നു പൊലീസും അഭിപ്രായപ്പെടുന്നു.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com