ADVERTISEMENT

കോഴിക്കോട്∙ മോഹവിലയിൽ ഫ്ലാറ്റ് നൽകാമെന്നു വാഗ്ദാനം നൽകി പലരിൽ നിന്നു ലക്ഷങ്ങൾ വാങ്ങി ഫ്ലാറ്റ് നൽകാതെ മുങ്ങി പൊലീസ് അറസ്റ്റിലായ ലൈഫ് സ്റ്റൈൽ പ്രോപ്പർട്ടി ഉടമ നിലമ്പൂർ വഴിക്കടവ് കാരക്കോട് നാലകത്ത് ഹൗസിൽ ശിഹാബുദ്ദീൻ(49) പലരിൽ നിന്നായി സമാഹരിച്ചത് കോടിക്കണക്കിനു രൂപയെന്ന് അന്വേഷണ സംഘം. 2020 മുതൽ ലഭിച്ച പരാതിയിലാണ് നടക്കാവ്, ഫറോക്ക് പൊലീസ് സ്റ്റേഷനുകളിൽ കേസെടുത്തു അന്വേഷണം ആരംഭിച്ചത്. നടക്കാവ് പൊലീസ് നേരത്തേ 3 കേസിലും ഫറോക്ക് പൊലീസ് ഒരു കേസിലും ഇയാൾക്കെതിരെ നടപടിയെടുത്തിരുന്നു. ഈ കേസുകളിൽ ഇയാൾ ജാമ്യത്തിലിറങ്ങി. സിവിൽ സ്റ്റേഷൻ സ്വദേശി ബൈജേഷ് നൽകിയ പരാതിയിലാണ് കഴിഞ്ഞ ദിവസം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു റിമാൻഡിലായത്.

കാരപ്പറമ്പ് ഹോമിയോ മെഡിക്കൽ കോളജിനു സമീപത്താണ് വർഷങ്ങൾക്കു മുൻപ് ലൈഫ് സ്റ്റൈൽ പ്രോപ്പർട്ടി 84 ഫ്ലാറ്റുകളുള്ള കെട്ടിട സമുച്ചയം നിർമിച്ചത്. ഇതിൽ ഫ്ലാറ്റ് നൽകാമെന്ന് അറിയിച്ചാണു പലരിൽ നിന്നു പണം മുൻകൂറായി വാങ്ങിയത്. ആദ്യ പരാതിക്കാരനിൽ 50 ലക്ഷം രൂപ വാങ്ങിയെന്നാണ് അറിയിച്ചത്. ഇതിൽ കേസെടുത്ത് അന്വേഷണം നടക്കവെയാണു കൂടുതൽ പരാതികൾ വന്നത്. പണം നൽകിയ പലർക്കും ഫ്ലാറ്റ് പണി പൂർത്തീകരിച്ചു നൽകിയില്ലെന്നാണു പൊലീസ് പറയുന്നത്.

ഇതിനിടയിൽ ഫ്ലാറ്റ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി കോർപറേഷൻ റവന്യു വിഭാഗം കെട്ടിടത്തിന് അനുമതി നൽകിയില്ല. ഇതോടെ പൂർത്തീകരിച്ച ഫ്ലാറ്റുകളും കൈമാറാൻ കഴിയാതെയായി. പൊലീസ് പലതവണ നിലമ്പൂരിലും കർണാടകയിലും പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം പാലക്കാട് പുത്തൂരിൽ ഉണ്ടെന്ന സൂചനയിലാണു അന്വേഷണസംഘം പാലക്കാട്ട് എത്തി പിടികൂടിയത്.

English Summary:

A Nilambur-based real estate developer, Shihabuddin, has been apprehended by authorities for allegedly perpetrating a large-scale property fraud. Accused of absconding after collecting substantial sums from individuals with promises of affordable flats, the owner of Life Style Property is now under investigation. Authorities suspect the involvement of crores of rupees in the fraudulent scheme.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com