ADVERTISEMENT

നെയ്യാറ്റിൻകര ∙ നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായി താഴ്ന്ന പ്രദേശം മണ്ണിട്ട് ഉയർത്തിയപ്പോൾ 2 വീട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് പരാതി. മഴയിൽ വീട്ടിനുള്ളിൽ ചെളി നിറയുന്നതായും ആക്ഷേപം. പരാതിയുമായി അധികൃതരുടെ മുന്നിൽ എത്തിയിട്ടും പരിഹാരമായില്ല. റെയിൽവേ സ്റ്റേഷന് എതിർവശത്ത് പാർക്കിങ് യാഡ് നിർമിക്കാൻ മണ്ണ് കുന്നുപോലെ കൂട്ടിയതോടെയാണ് കണിച്ചാംകോട് സ്വദേശികളായ മുരളി, നിഷ എന്നിവരുടെ വീടുകളിലേക്കുള്ള വഴിയടഞ്ഞത്. മഴയിൽ ചെളിയും വെള്ളവും കുത്തിയൊലിച്ച് വീട്ടിൽ കയറും.

രാത്രിയാണ് മഴയെങ്കിൽ ഉറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയെന്ന് വീട്ടുകാർ പരാതി പറയുന്നു. പാർക്കിങ് യാർഡ് നിർമാണം ആരംഭിച്ച വേളയിൽ ഒട്ടേറെ വീടുകളിലേക്കുള്ള വഴി അടഞ്ഞിരുന്നു. അന്ന് അവർ പ്രതിഷേധിച്ചതോടെ വേറെ വഴി നൽകി പ്രശ്നം പരിഹരിച്ചു. എന്നാൽ ഈ 2 വീട്ടുകാരുടെ കാര്യത്തിൽ അധികൃതർ പരിഹാരം കണ്ടിട്ടില്ല. ഇവരുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കൗൺസിലർ കൂട്ടപ്പന മഹേഷിന്റെ നേതൃത്വത്തിൽ റെയിൽവേക്കു നിവേദനം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com