ADVERTISEMENT

മാള ∙ ഗ്രാമ പഞ്ചായത്തിലെ ആറോളം വാർഡുകളിൽ ജലക്ഷാമത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കുന്ന ജലസംഭരണി നോക്കുകുത്തിയാവാൻ തുടങ്ങിയിട്ട് 35 വർഷം. പഴൂക്കരയിൽ സ്ഥിതി ചെയ്യുന്ന 25000 ലീറ്ററിന്റെ സംഭരണിയാണു ഉപയോഗശൂന്യമായി കിടക്കുന്നത്.  കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അഷ്ടമിച്ചിറ, കുരിയക്കാട്, അണ്ണല്ലൂർ, കാട്ടിക്കരക്കുന്ന്, പ്രേംനഗർ, പഴൂക്കര, ആനപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ശുദ്ധജലം നൽകാൻ പദ്ധതി ആരംഭിച്ചത്.

6 വർഷത്തോളം പദ്ധതി പ്രവർത്തിച്ചെങ്കിലും പിന്നീട് നിലച്ചു. സംഭരണിയിലേക്ക് വെള്ളമെത്തിക്കുന്നതിന് ഏതാനും മീറ്റർ മാറി പഴൂച്ചിറയ്ക്കു സമീപം പമ്പിങ് കേന്ദ്രവും സ്ഥാപിച്ചിരുന്നു. എന്നാൽ അതും ഇപ്പോൾ പ്രവർത്തിക്കാതെ കിടക്കുകയാണ്. മോട്ടറുകളും മറ്റും കാണാതെ പോയിട്ടുമുണ്ട്. സംഭരണി നിർമിക്കാൻ പ്രദേശവാസിയായ കാളത്ത് വേലായുധൻ സ്ഥലവും വിട്ടു നൽകിയിരുന്നു.  പദ്ധതിയുടെ പ്രയോജനം ലഭിക്കേണ്ട പ്രദേശങ്ങളിൽ ഇപ്പോൾ വേനൽക്കാലത്ത് ശുദ്ധജലക്ഷാമം രൂക്ഷമാണ്.

രണ്ടാഴ്ച എത്തുമ്പോൾ കിട്ടുന്ന ജലനിധി വെള്ളമാണ് ആശ്രയം. ഉയർന്ന പ്രദേശങ്ങളിൽ പൈപ്പിലൂടെ എത്തുന്ന വെള്ളം ലഭിക്കുന്നിതിനും ബുദ്ധിമുട്ട് നേരിടാറുണ്ട്.  അധികൃതർ കണ്ണ് തുറന്ന് ജലസംഭരണിയും പമ്പിങ് കേന്ദ്രവും പുന:സ്ഥാപിച്ച് ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണണമെന്നാണ് നിവാസികളുടെ ആവശ്യം

 

 

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com