ADVERTISEMENT

ദുബായ് ∙ യുഎഇയിലെ 19 ഹജ്, ഉംറ സർവീസ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ് അറിയിച്ചു. കൂടാതെ പ്രസക്തമായ ചട്ടങ്ങളും നിബന്ധനകളും നിർദേശങ്ങളും പാലിക്കുന്നതിൽ പരാജയപ്പെട്ടതിനാൽ നാല് ഹജ് സർവീസ് സ്ഥാപനങ്ങളുടെ അനുമതി ലൈസൻസിങ് കമ്മിറ്റി താൽക്കാലികമായി റദ്ദാക്കി.

മുൻ ഹജ് സീസണുമായി ബന്ധപ്പെട്ട തീർഥാടകരുടെ എല്ലാ ആശങ്കകളും ലൈസൻസിങ് കമ്മിറ്റി പരിഹരിക്കുകയും പ്രസക്തമായ നിയമങ്ങൾക്കും തീരുമാനങ്ങൾക്കും അനുസൃതമായി  ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്തതിനെ തുടർന്നാണിത്. നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട കരാറുകളിൽ പ്രതിപാദിച്ചിരിക്കുന്നതുപോലെ തീർഥാടകരോടുള്ള പ്രതിബദ്ധതകൾ പാലിക്കണമെന്നും അതിന്റെ ലംഘനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും വ്യക്തമാക്കി.

തീർഥാടകരോടുള്ള അവഗണന രാജ്യത്തിന്റെ മൂല്യങ്ങൾക്കും സമീപനത്തിനും വിരുദ്ധമാണ്. ഹജിന്റെ വികസനത്തിൽ നേരിടുന്ന വെല്ലുവിളികളും ബുദ്ധിമുട്ടുകളും പരിഗണിക്കാൻ അതോറിറ്റി ഉദ്ദേശിക്കുന്നു. സേവനങ്ങൾ ജീവിതത്തിലെ മാറ്റങ്ങൾക്ക് അനുസൃതമായി ഗുണപരമായ പരിവർത്തനം കാണുന്നു. ഇക്കാര്യത്തിൽ, തീർഥാടകരെ ആകർഷിക്കുന്നതിനും അവരോടൊപ്പം ചേരാൻ പ്രോത്സാഹിപ്പിക്കുന്നതിനുമായി സേവനങ്ങളുടെ ഗുണനിലവാരം പുനഃപരിശോധിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.

English Summary:

UAE Fined 19 Hajj Operators for Violating Laws, Cancels 4 others Licence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com